ഇങ്ങനെയായിരിക്കണം ഒരു നേതാവ്; മുഖ്യമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ് വക്താവ്

മലപ്പുറം ജില്ലയ്ക്ക് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും എംപിയുമായ അഭിഷേക് സിങ്‌വി
ഇങ്ങനെയായിരിക്കണം ഒരു നേതാവ്; മുഖ്യമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ് വക്താവ്
Updated on
1 min read

ന്യൂഡല്‍ഹി: പാലക്കാട് വനമേഖലയില്‍ ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്ക് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും എംപിയുമായ അഭിഷേക് സിങ്‌വി. ' ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയില്ലാത്ത വസ്തുനിഷ്ഠമായ പ്രതികരണം' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. 

പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിലാണ് ഭക്ഷണ സാധനത്തില്‍ വെച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ ആന ചെരിഞ്ഞത്. ഇത് മലപ്പുറത്താണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. മലപ്പുറം അക്രമികളുടെ ജില്ലയാണ് എന്ന തരത്തിലായിരുന്നു പ്രചാരണം. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വ്യാജ പ്രചാരണത്തില്‍ പങ്കാളികളായി. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്. 

പാലക്കാട് മണ്ണാര്‍ക്കാട് ആന ചെരിഞ്ഞ സംഭവത്തില്‍ സംഘടിതമായ ക്യാമ്പയിന്‍ ദേശീയ തലത്തില്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല. കോവിഡ് പ്രതിരോധത്തില്‍ ലഭിച്ച ഖ്യാതി ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജപ്രചരണത്തിന് തയാറാകുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നപടികള്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com