ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമം; ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നുവെന്ന് മന്ത്രി തിലോത്തമന്‍

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും  ഒരുക്കിയിരുന്നു എന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍
ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമം; ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നുവെന്ന് മന്ത്രി തിലോത്തമന്‍
Updated on
1 min read

കോട്ടയം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും  ഒരുക്കിയിരുന്നു എന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍. തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. 

തൊഴിലാളികളുടെ ഇപ്പോഴുള്ള ആവശ്യം നാട്ടിലേക്ക് പോകാന്‍ ഗതാഗത സൗകര്യം ഒരുക്കണം എന്നതാണ്. സംഘടിച്ചതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, ലോക്ക്ഡൗണ്‍ ലംഘിച്ച് സംഘടിച്ച ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി ഓടിച്ചു.  കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് തൊഴിലാളികള്‍ കൂട്ടം കൂടി പ്രതിഷേധിച്ചത്.

നൂറുകണക്കിന് തൊഴിലാളികളാണ് റോഡില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീര്‍ന്നു. പട്ടിണി സഹിച്ച് ഇനി കഴിയാന്‍ പറ്റില്ലെന്നുമാണ് ഇവര്‍ പറയഞ്ഞു. 

അതേസമയം പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടര്‍ തള്ളി. തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. എന്നാല്‍ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com