ഇളവുകൾ തുടരുന്നത് പുനരാലോചിക്കും; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

രോഗവ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
ഇളവുകൾ തുടരുന്നത് പുനരാലോചിക്കും; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തിൽ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ മാനദണ്ഡങ്ങൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും സ്ഥിതി തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇളവ് തുടരണോ എന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതുജനങ്ങൾ തലസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള ഓഫീസുകൾക്ക് ഇത് ബാധകമാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നത് എല്ലാ മേഖലകൾക്കും ബാധകമാണ്. ലോക്ക്ഡൗണിൽ ഇളവ് വരുത്തിയതിന്റെ അർഥം രോഗം ഇവിടെനിന്ന് പോയന്നല്ല. ശാരീരിക അകലം പാലിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണെന്നും ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനത്തിലധികമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലത് രണ്ട് ശതമാനത്തിൽ താഴെയാണ്. ബാക്കി 98 ശതമാനം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യങ്ങളിൽ കൃത്യമായ ഇന്റർവെൻഷൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട്. സമൂഹ വ്യാപനം ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com