എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ അഞ്ചു മുതൽ; മാർക്കിടാൻ പെൻസിൽ മതിയെന്ന് നിർദ്ദേശം, ക്യാമ്പുകളിൽ മൊബൈൽ ഫോണിന് വിലക്ക്

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസുകളും രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 24 ഉത്തരക്കടലാസുകളുമാണ് ഒരു ദിവസം മൂല്യനിർണയം നടത്താനായി അധ്യാപകർക്ക് നൽകുക.
എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ അഞ്ചു മുതൽ; മാർക്കിടാൻ പെൻസിൽ മതിയെന്ന് നിർദ്ദേശം, ക്യാമ്പുകളിൽ മൊബൈൽ ഫോണിന് വിലക്ക്
Updated on
1 min read

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയത്തിന് അടുത്ത മാസം തുടക്കമാവും. ഏപ്രിൽ അഞ്ചിന് ആരംഭിച്ച് മെയ് രണ്ടാം തിയതി അവസാനിക്കുന്ന തരത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പുകളിൽ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നവർ പെൻസിൽ ഉപയോ​ഗിച്ച് മാത്രം മാർക്കിട്ടാൽ മതിയെന്ന നിർദ്ദേശവും ഇത്തവണയുണ്ട്. ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണിത്.

രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം 4.30 വരെയാണ് നീളുക. 1.30 വരെയുള്ള സമയം മൂല്യ നിർണയത്തിനായും പിന്നീടുള്ള അരമണിക്കൂർ മാർക്കുകൾ കൂട്ടുന്നതിനായും വിനിയോ​ഗിക്കണമെന്നും അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂല്യനിർണയത്തിനായി മുഴുവൻ സമയവും വിനിയോ​ഗിക്കണമെന്നും തട്ടിക്കൂട്ടി മാർക്കിട്ട് നേരത്തേ ഇറങ്ങിയാൽ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് എക്സാമിനർ മൂല്യനിർണയം നടത്തിയതിൽ നിന്ന് 20 ശതമാനം ഉത്തരക്കടലാസുകൾ അഡീഷണൽ ചീഫ് എക്സാമിനർമാർ വീണ്ടും മൂല്യനിർണയം നടത്തും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസുകളും രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ 24 ഉത്തരക്കടലാസുകളുമാണ് ഒരു ദിവസം മൂല്യനിർണയം നടത്താനായി അധ്യാപകർക്ക് നൽകുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com