കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഇ ചന്ദ്രശേഖരന്‍

പാപ്പാത്തി ചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നശിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെയെന്ന വെല്ലുവിളിയുമായി റവന്യൂമന്ത്രി - ഗൂഢാലോചന തെളിയിക്കാനുള്ള വകുപ്പ് എന്റെ കൈയ്യില്‍ ഇല്ല
കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഇ ചന്ദ്രശേഖരന്‍
Updated on
1 min read

കോഴിക്കോട്: മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കുന്നതിനിടയില്‍ പാപ്പാത്തി ചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നശിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടെയെന്ന വെല്ലുവിളിയുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഗൂഢാലോചന തെളിയിക്കാനുള്ള വകുപ്പ് എന്റെ കൈയ്യില്‍ ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞവര്‍ക്ക് തന്നെയാണ് അതിന്റെ ഉത്തരവാദിത്തം. ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

മൂന്നാറിലെ കുരിശ് പൊളിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇന്നലെയും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബാഹ്യശക്തികളാണ് അതിന് പിന്നിലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റവന്യൂവകുപ്പ് മന്ത്രിയുടെ മറുപടി.

കയ്യേറ്റമൊഴിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. റവന്യൂ വകുപ്പും മുഖ്യമന്ത്രിയും രണ്ടാണെന്ന സമീപനം ഇല്ല. ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇനി സര്‍ക്കാര്‍ ഭൂമി കയ്യേറാനുള്ള യാതൊരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് തട്ടിലുള്ള പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും റവന്യൂമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com