കലബുറഗിയില്‍ മരിച്ചയാളെ ചികില്‍സിച്ച ഡോക്ടര്‍ക്കും കോവിഡ് ; രാജ്യത്ത് കൊറോണ രോഗികള്‍ 125 ആയി; യാത്രാവിലക്ക് 

ആശങ്ക അവസാനിച്ചെന്ന് പറയാനാകില്ലെന്നും, അടുത്ത 14 ദിവസം നിര്‍ണായകമാണെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ് പറഞ്ഞു
കലബുറഗിയില്‍ മരിച്ചയാളെ ചികില്‍സിച്ച ഡോക്ടര്‍ക്കും കോവിഡ് ; രാജ്യത്ത് കൊറോണ രോഗികള്‍ 125 ആയി; യാത്രാവിലക്ക് 
Updated on
1 min read

ബംഗലൂരു : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125 ആയി ഉയര്‍ന്നു. കര്‍ണാടകയിലെ കലബുറഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ ചികില്‍സിച്ച ഡോക്ടര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. 

നേരത്തെ ബ്രിട്ടനില്‍ നിന്നെത്തിയ 20 കാരിക്കും, കലബുറഗിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം എട്ടായി. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 36 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നീ രാജ്യങ്ങലിലെ യാത്രക്കാര്‍ക്കാണ് ഈ മാസം 31 വരെ വിലക്കേര്‍പ്പെടുത്തിയത്. 

കോവിഡ് ബാധിച്ചുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്ത കല്‍ബുര്‍ഗിയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്നു പത്തനംതിട്ട ജില്ലയിലെത്തും ഇവരെ നിരീക്ഷണത്തിലാക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ കോവിഡ് ആശങ്ക അവസാനിച്ചെന്ന് പറയാനാകില്ലെന്നും, അടുത്ത 14 ദിവസം നിര്‍ണായകമാണെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ് പറഞ്ഞു. 

കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരു ഡോക്ടര്‍ അടക്കം രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നവരെയല്ല  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com