കൊടുങ്ങല്ലൂരില്‍ യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി, ഇതരസംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം മുങ്ങി

കൊടുങ്ങല്ലൂരില്‍ യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി, ഇതരസംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം മുങ്ങി

പൊലീസ് നായ മണം പിടിച്ച് തൊഴിലാളികളുടെ വീട്ടിലെ കുളിമുറി വരെ പോയി. വീട്ടില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു
Published on

കൊടുങ്ങല്ലൂര്‍: യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി. വെമ്പല്ലൂര്‍ സ്വദേശിയായ മനയത്ത് വിജിത്ത്(27) ആണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തിന് പിന്നാലെ നാലംഗ സംഘം നാടുവിടുകയും ചെയ്തു. 

ഛത്തീസ്ഗഡില്‍ ഇന്ത്യന്‍ കോഫ് ഹൗസ് തൊഴിലാളിയാണ് വിജിത്ത്.ശ്രീനാരായണപുരം കട്ടന്‍ബസാര്‍ കുഴിയാറിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഒഡീഷക്കാരായ തൊഴിലാളികള്‍ക്കൊപ്പം വിജിത്ത് സൈക്കിള്‍ പോവുന്നത് കണ്ടതായി സമീപവാസികള്‍ അറിയിച്ചുന്നു. 

വിജിത്തിന്റെ വീട്ടുകാര്‍ ഒഡീഷ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയെങ്കിലും ഇവിടെ ആരുമുണ്ടായില്ല. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം പഴക്കമുള്ള നിലയിലായിരുന്ന മൃതദേഹം പുഴുവരച്ച് തുടങ്ങിയിരുന്നു. 

നെഞ്ചിന് വലതുവശത്തും, കാലിലും, തലയ്ക്കും മുറിവേറ്റ നിലയിലാണ്. കഴുത്തില്‍ തുണികൊണ്ട് ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് ഒറ്റമുറിയില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ രണ്ട് ദിവസമായി കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. 

പൊലീസ് നായ മണം പിടിച്ച് തൊഴിലാളികളുടെ വീട്ടിലെ കുളിമുറി വരെ പോയി. വീട്ടില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. വിരലടയാള വിദഗ്ധരെത്തി വിവരങ്ങള്‍ ശേഖരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com