പത്തനംതിട്ട : ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന പട്ടിക നല്‍കിയത് സര്‍ക്കാരാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ദേവസ്വം ബോര്‍ഡല്ല പട്ടിക നല്‍കിയത്. സര്‍ക്കാരിന്റെ കയ്യില്‍ വ്യക്തമായ കണക്കുണ്ടാകും. അതുകൊണ്ടാണല്ലോ സര്‍ക്കാര്‍ പട്ടിക നല്‍കിയതെന്നും പദ്മകുമാര്‍ ചോദിച്ചു. 
സെപ്തംബര്‍ 28 ന് സുപ്രിംകോടതി വിധി വന്നതിന് ശേഷം യുവതികള്‍ ശബരിമലയില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആരെയും ഏർപ്പെടുത്തിയിട്ടില്ല. ഇത്തരം സംവിധാനം ദേവസ്വം ബോർഡ് ഏർപ്പെടുത്താറില്ല. സർക്കാർ നൽകിയ കണക്ക് ശരിയാണെന്നാണ് തന്റെ വിശ്വാസമെന്നും പദ്മകുമാർ പറഞ്ഞു.
അതേസമയം സുപ്രിംകോടതിയില്‍ നല്‍കിയ പട്ടിക സംബന്ധിച്ച് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്ക് നല്‍കിയത്. ഞങ്ങളല്ല ലിസ്റ്റ് കൊടുത്തത്. അത് നിങ്ങള്‍ ചോദിക്കണം എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates