ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ആരെയും ക്ഷേത്ര ദര്‍ശനത്തില്‍നിന്നു വിലക്കാനാവില്ല: ഹൈക്കോടതി

ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ആരെയും ക്ഷേത്ര ദര്‍ശനത്തില്‍നിന്നു വിലക്കാനാവില്ല: ഹൈക്കോടതി
ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ആരെയും ക്ഷേത്ര ദര്‍ശനത്തില്‍നിന്നു വിലക്കാനാവില്ല: ഹൈക്കോടതി
Updated on
1 min read

കൊച്ചി: ക്രിമിനല്‍ പശ്ചാത്തലം ഉണ്ട് എന്നതിന്റെ പേരില്‍ ഒരാളെ ക്ഷേത്രദര്‍ശനത്തില്‍നിന്നു തടയാനാവില്ലെന്ന് ഹൈക്കോടതി. കേസുകള്‍ ഉണ്ടെന്ന പേരില്‍ ശബരിമല ദര്‍ശനത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരനു ക്ഷേത്ര ദര്‍ശനം നടത്താന്‍ കോടതി അനുമതി നല്‍കി.

പതിനഞ്ചു വര്‍ഷമായി ശബരിമലയില്‍ പോവുന്ന തനിക്ക് ഇത്തവണ പൊലീസ് അനുമതി നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കെ രമേശനാണ് ഹൈക്കോടതിയെ സമീപിച്ചത്. രമേശനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. രമേശന്‍ ഭക്തന്‍ എന്ന നിലയില്‍ അല്ല ശബരിമലയില്‍ പോവുന്നതെന്നും പലിശയ്ക്കു പണം നല്‍കുന്ന ഇയാളുടെ ലക്ഷ്യം പണം പിരിക്കലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. രമേശനെതിരായ വിവിധ കേസുകളും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. രമേശന്‍ നേരത്തെ കൊലക്കേസില്‍ പ്രതിയായിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

എ്ന്നാല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ട് എന്നതിന്റെ പേരില്‍ ഒരാളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍നിന്നു തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ പിആര്‍ രാമചന്ദ്രമേനോനും എന്‍ അനില്‍കുമാറും വ്യക്തമാക്കി. നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തില്ല എന്ന ഉറപ്പില്‍ രമേശനെ ശബരിമല ദര്‍ശനത്തിന് അനുവദിക്കുകയാണെന്ന് ബെഞ്ച് ഉത്തരവിട്ടു. സന്നിധാനത്ത് രമേശന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com