ക്ലാസ് മുറികളില്‍ ചെരിപ്പ് വിലക്കരുത്; അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം നല്‍കണം; സ്‌കൂളുകളുടെ സുരക്ഷ വിലയിരുത്താന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സുരക്ഷ വിലയിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം
ക്ലാസ് മുറികളില്‍ ചെരിപ്പ് വിലക്കരുത്; അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം നല്‍കണം; സ്‌കൂളുകളുടെ സുരക്ഷ വിലയിരുത്താന്‍ സര്‍ക്കാര്‍
Updated on
1 min read

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സുരക്ഷ വിലയിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഈ മാസം മുപ്പതിന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ യോഗം ചേരണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ക്ലാസില്‍ ചെരിപ്പ് വിലക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ചുമരുകളിലോ തറയിലോ ദ്വാരങ്ങളുണ്ടെങ്കില്‍ സിമന്റ് കൊണ്ട് അടക്കണം. അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഷെഹലയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറി തിങ്കളാഴ്ച നവീകരിക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ അറിയിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. കുട്ടികള്‍ക്ക് ഇതില്‍ പരാതികള്‍ നേരിട്ട് എഴുതിയിടാമെന്നും നഗരസഭ വ്യക്തമാക്കി.

നേരത്തെ, പാമ്പു കടിയേറ്റ് മരിച്ച ഷെഹല ഷെറിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്‌കൂള്‍ ഹെഡ്മാസ്റ്ററെയും പ്രിന്‍സിപ്പലിനെയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. പാമ്പുകടിയേറ്റ സമയത്ത് ക്ലാസിലുണ്ടായിരുന്ന അധ്യാപകന്‍ ഷാജിലിനെ കഴിഞ്ഞദിവസം സ്സപെന്റ് ചെയ്തു.

ക്ലാസ്‌റൂമുകളില്‍ വിദ്യാര്‍ത്ഥികള്‍ ചെരിപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്ര നാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com