ഗവാസ്‌കര്‍ കേസ്: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി; അടുത്തമാസം നാലുവരെ അറസ്റ്റുചെയ്യരുതെന്നും നിര്‍ദ്ദേശം

 ഗവാസ്‌കര്‍ കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അടുത്തമാസം നാലുവരെ അറസ്റ്റുചെയ്യരുതെന്നും നിര്‍ദ്ദേശം. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു
ഗവാസ്‌കര്‍ കേസ്: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി; അടുത്തമാസം നാലുവരെ അറസ്റ്റുചെയ്യരുതെന്നും നിര്‍ദ്ദേശം
Updated on
1 min read

കൊച്ചി: എഡിജിപിയുടെ മകളുടെ പരാതിയില്‍ തനിക്കെതിരായെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അടുത്തമാസം നാലുവരെ അറസ്റ്റുചെയ്യരുതെന്നും  നിര്‍ദ്ദേശം. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു

തനിക്കെതിരായി എടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതി ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ വ്യാജ പരാതി നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. 

ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എഡിജിപിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെ കേസുകൊടുത്തത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. 

എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ക്ക് ചതഞ്ഞുവെന്നാണ് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായി നേരത്തെ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com