ഗെയ്ല്‍ സമരം; പിന്തുണയുമായി കെ സുരേന്ദ്രന്‍; മലപ്പുറത്തെത്തുംപോള്‍ പിണറായി കവാത്ത് മറക്കുമോ 

ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാടിനോട് തത്വത്തില്‍ യോജിക്കുന്നു - നര്‍മ്മദാ വിഷയത്തില്‍ നരേന്ദ്രമോദി കാണിച്ച ആര്‍ജ്ജവം പിണറായി കാണിക്കണം
ഗെയ്ല്‍ സമരം; പിന്തുണയുമായി കെ സുരേന്ദ്രന്‍; മലപ്പുറത്തെത്തുംപോള്‍ പിണറായി കവാത്ത് മറക്കുമോ 
Updated on
1 min read

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാടിനോട് തത്വത്തില്‍ യോജിക്കുന്നതായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നാഷനല്‍ ഹൈവേ വികസനവും ഗെയില്‍ പൈപ്പ് ലൈനും അട്ടിമറിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. അതിനു പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു.

നര്‍മ്മദാ വിഷയത്തില്‍ നരേന്ദ്രമോദി കാണിച്ച ആര്‍ജ്ജവം പിണറായി കാണിക്കണം. നാഷണല്‍ ഹൈവേ സ്ഥലമെടുപ്പ് മലപ്പുറത്തെത്തുംപോള്‍ പിണറായി കവാത്ത് മറക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

 പോസ്റ്റിന്റെ പൂര്‍ണരൂപം

ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാടിനോട് തത്വത്തില്‍ യോജിക്കുന്നു. നാഷനല്‍ ഹൈവേ വികസനവും ഗെയില്‍ പൈപ്പ് ലൈനും അട്ടിമറിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. അതിനു പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ട്. എന്നാല്‍ അഞ്ചുസെന്റും പത്തുസെന്റും കൈവശമുള്ള പാവപ്പെട്ടവരുടെ കിടപ്പാടത്തിനിടയിലൂടെ ഇത് കൊണ്ടുപോകാതെ അലൈന്‍മെന്റില്‍ ചെറിയ മാററം വരുത്തി പരിഹരിക്കാന്‍ അധികൃതര്‍ തയാറായാല്‍ തീരുന്ന പ്രശ്‌നമേ ഇതിലുള്ളൂ. കമ്പ്യൂട്ടര്‍ വന്നപ്പോഴും ട്രാക്ടര്‍ വന്നപ്പോഴും എ. ടി. എം കൗണ്‍ടര്‍ വന്നപ്പോഴും എക്‌സ്പ്രസ്സ് ഹൈവേ വന്നപ്പോഴും സി. പി. എം എടുത്ത നിലപാട് പിണറായി ഓര്‍മ്മിക്കുന്നത് നല്ലതാണ്. നര്‍മ്മദാ വിഷയത്തില്‍ നരേന്ദ്രമോദി കാണിച്ച ആര്‍ജ്ജവം പിണറായി കാണിക്കണം. നാഷണല്‍ ഹൈവേ സ്ഥലമെടുപ്പ് മലപ്പുറത്തെത്തുംപോള്‍ പിണറായി കവാത്ത് മറക്കുമോ എന്ന് കാത്തിരുന്നു കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com