ചത്തീസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്

ചത്തീസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്

ഛത്തീസ്ഗഡില്‍ 72 മണ്ഡലങ്ങളില്‍ 2ാം ഘട്ട വോട്ടെടുപ്പ് ഇന്ന്
Published on

റായ്പുര്‍:  ഛത്തീസ്ഗഡില്‍ 72 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 18 മണ്ഡലങ്ങളില്‍ കഴിഞ്ഞ 12 നു വോട്ടെടുപ്പു നടന്നിരുന്നു. മുന്‍നിരനേതാക്കളെല്ലാം അവസാനഘട്ട പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ പ്രചാരണം നയിച്ചപ്പോള്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി ഇറങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു 49 സീറ്റാണു ലഭിച്ചത്. കോണ്‍ഗ്രസിനു 39. ഇരുപാര്‍ട്ടികളുടെയും വോട്ടുവിഹിതത്തില്‍ 0.7 % മാത്രം വ്യത്യാസം. 4.3 % വോട്ട് ബിഎസ്പിക്കും ലഭിച്ചു. 

3 തവണയായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ 3ാം ശക്തിയായി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുണ്ട്. ബിഎസ്പി, സിപിഐ കക്ഷികളുമായി ചേര്‍ന്നു സഖ്യമുണ്ടാക്കിയാണു ജോഗിയുടെ രംഗത്തുള്ളത്. മര്‍വാഹിയില്‍ അജിത് ജോഗി ഇന്നു ജനവിധി തേടും.

ബിജെപി മന്ത്രിമാരായ ബ്രിജ് മോഹന്‍ അഗര്‍വാള്‍ (റായ്പുര്‍ സിറ്റി സൗത്ത്), രാജേഷ് മുനാത് (റായ്പുര്‍ സിറ്റി വെസ്റ്റ്), അമര്‍ അഗര്‍വാള്‍ (ബിലാസ്പുര്‍), ബിജെപി പ്രസിഡന്റ് ധരംലാല്‍ കൗശിക് (ബില്ഹ) തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടും. 

മുഖ്യമന്ത്രി രമണ്‍ സിങ് ആദ്യഘട്ട മല്‍സരത്തിലാണ് ജനവിധി തേടിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ബാഹല്‍ (പട്ടാന്‍), പ്രതിപക്ഷ നേതാവ് ടി. എസ്.സിങ് ദേവ് (അംബികാപുര്‍) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസിലെ പ്രമുഖര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com