ചെയ്തത് ക്രൂരത; മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു പറയുന്നു: മുഖ്യമന്ത്രി

ചെയ്തത് ക്രൂരത; മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു പറയുന്നു: മുഖ്യമന്ത്രി

മുരുകനെ എത്തിച്ച അഞ്ചു ആശുപത്രികളില്‍നിന്നും ചികിത്സ കിട്ടാതിരുന്നത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്.
Published on

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍ പെട്ട് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് കേരളം മാപ്പു പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണ് ഇതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുരുകനെ എത്തിച്ച അഞ്ചു ആശുപത്രികളില്‍നിന്നും ചികിത്സ കിട്ടാതിരുന്നത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിയമ നിര്‍മാണം ആവശ്യമെങ്കില്‍ അതിനു നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

മുരുകന് ചികിത്സ നിഷേധിച്ച ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കിക്കൊണ്ട് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോക്കു നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com