ചേലക്കര കൊലപാതകം: ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയില്‍

ചേലക്കര കൊലപാതകം: ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയില്‍

ചേലക്കര പുലാക്കോട് സ്വദേശി ഗോപിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Published on

തൃശൂര്‍: ചേലക്കരയില്‍ വയോധികയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയില്‍. ചേലക്കര പുലാക്കോട് സ്വദേശി ഗോപിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തെ ക്‌ഷേത്രത്തിലെ പൂജാരിയായിരുന്നു ഇയാള്‍.

സെപ്റ്റംബര്‍ ഇരുപതിനായിരുന്നു ചേലക്കര പുലാക്കോട് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന എഴുപതുകാരി കല്യാണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം മൃതദേഹം ചാക്കിലാക്കി തലയ്ക്കടിച്ചും ഉടുത്തിരുന്ന സാരിക്കൊണ്ട് കഴുത്തു ഞെരിച്ചുമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തിന് രണ്ട് ദിവസം മുന്‍പ് കല്യാണിയെ കാണാതായിരുന്നു. കൊച്ചിയിലുള്ള മകന്‍ ചേലക്കരയില്‍ എത്തി പൊലീസിന് പരാതി നല്‍കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. 

വീടിനടുത്തുതന്നെയുള്ള കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിനരികിലെ പൊന്തക്കാട്ടിലായിരുന്നു മൃതദേഹം. അയല്‍വാസിയായ സ്ത്രീ ക്ഷേത്ര മുറ്റം വൃത്തിയാക്കി മാലിന്യം പൊന്തക്കാട്ടിലേക്കിട്ടപ്പോഴാണ് ചാക്ക് കണ്ടത്. കാലുകള്‍ ചാക്കിന് പുറത്തു കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് മണംപിടിച്ച പൊലീസ് നായ പോയി നിന്നത്, പരിസരത്തെ മരങ്ങള്‍ വെട്ടിയിരുന്ന പ്രദേശത്തേക്കായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com