ഛത്തീസ്ഗഡിലെ ഐടിബിപി സേനയിലെ വെടിവെപ്പില്‍ മരിച്ചവരില്‍ കോഴിക്കോട്ടുകാരനും ; പരിക്കേറ്റ തിരുവനന്തപുരം സ്വദേശിയുടെ നില ഗുരുതരം

ഐടിബിപി ഹെഡ്‌കോണ്‍സ്റ്റബില്‍ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്
ഛത്തീസ്ഗഡിലെ ഐടിബിപി സേനയിലെ വെടിവെപ്പില്‍ മരിച്ചവരില്‍ കോഴിക്കോട്ടുകാരനും ; പരിക്കേറ്റ തിരുവനന്തപുരം സ്വദേശിയുടെ നില ഗുരുതരം
Updated on
1 min read

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റുമരിച്ചവരില്‍ മലയാളിയും. ഐടിബിപി കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിന് വെടിവെപ്പില്‍ പരിക്കേറ്റു. ഐടിബിപി ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ഐടിബിപി ഹെഡ്‌കോണ്‍സ്റ്റബില്‍ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്രസിങ് ( ബിലാസ്പൂര്‍, ഹിമാചല്‍പ്രദേശ്), ദല്‍ജിത്ത് സിങ് ( ലുധിയാന-പഞ്ചാബ്), കോണ്‍സ്റ്റബിള്‍മാരായ സുര്‍ജിത്ത് സര്‍ക്കാര്‍ (ബര്‍ദ്വാന്‍- പശ്ചിമബംഗാള്‍), ബിശ്വരൂപ് മഹദോ (പുരൂലിയ-പശ്ചിമബംഗാള്‍) എന്നിവരാണ് മരിച്ചത്.

പശ്ചിമബംഗാളിലെ നാദിയ സ്വദേശിയായ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. തര്‍ക്കത്തെത്തുടര്‍ന്ന് ഇദ്ദേഹം പ്രകോപിതനായി നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഐടിബിപിയുടെ 54-ാം ബറ്റാലിയന്റെ കദേനാര്‍ ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന ശേഷം മസുദൂല്‍ റഹ്മാന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ കോണ്‍സ്റ്റബിള്‍മാരായ ഉല്ലാസിന്റെയും സീതാറാം ഡൂണിന്റെയും (രാജസ്ഥാന്‍) നില ഗുരുതരമാണെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് ഇവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഐടിബിപി വിശദമായ അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com