ജിഷ്ണു പ്രാണോയിയുടെ കേസ് സിബിഐക്ക് വിടാന്‍ തീരുമാനം

പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രാണോയിയുടെ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ജിഷ്ണു പ്രാണോയിയുടെ കേസ് സിബിഐക്ക് വിടാന്‍ തീരുമാനം
Updated on
1 min read

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രാണോയിയുടെ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജിഷ്ണുവിന്റെ പിതാവ് നല്‍കിയ നിവേദനത്തിന്റെ പുറത്താണ് നടപടി. ജിഷ്ണുവിന്റെ കേസ് സിബി ഐ അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 

ജിഷ്ണു മരിച്ചിട്ട് ആറുമാസത്തോളമായിട്ടും കേസില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ തുടരന്വേഷണം സിബി ഐക്ക് വിട്ടുകൊടുക്കണമെന്നാണ് ജിഷ്ണുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആസ്ഥാനത്തിനു മുന്‍പില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരന്‍ ശ്രീജിത്തും ഉള്‍പ്പെടെയുളളവരോടു ബലപ്രയോഗം നടത്തിയ മ്യൂസിയം എസ്‌ഐ സുനില്‍കുമാറിനും എസിപി കെഇ ബൈജുവിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com