

വാദ്യകലാകാരനായ സതീഷിനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. തിരുവനന്തപുരം ചെങ്കല്‍ച്ചൂള സ്വദേശിയായ സതീഷിനെ കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചിരുന്നു. പെറ്റിക്കേസിന് കസ്റ്റഡിയിലെടുത്ത സതീഷിനെ വഞ്ചിയൂര്‍ എസ്ഐ സജീര്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സ്റ്റേഷനില്‍ മര്‍ദിക്കുകയായിരുന്നു. ജാതി പറഞ്ഞും താമസ സ്ഥലത്തെ അധിക്ഷേപിച്ചും മര്‍ദിച്ച എസ്‌ഐയ്ക്ക് എതിരെ സതീഷ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രതികരണവുമായാണ് സംഗീതജ്ഞനായ മകന്‍ നിധീഷ് രംഗത്തെത്തിയിരിക്കുന്നത്.
'ഞങ്ങള്‍ ചെങ്കല്‍ച്ചൂളകാര്‍ക്ക് എന്താണ് സാറേ കുഴപ്പം? ഒരു സിഗരറ്റ് വലിച്ചതിന്റെ പേരില്‍, ചെങ്കല്‍ച്ചൂള എന്ന പേര് കേട്ടതിനു എന്തിനാണ് ഈ ക്രൂരത എന്റെ പപ്പയോടു നിങ്ങള്‍ കാണിച്ചത്. ഒരു ഉടുതുണി പോലും കൊടുക്കാതെ ലോക്കപ്പില്‍ ഇടാന്‍ എന്ത് ക്രൂരതയാണ് ചെയ്തത് , ഞങ്ങള്‍ ചെങ്കല്‍ച്ചൂളയില്‍ ജനിച്ചതാണോ എന്റെ പപ്പാ ചെയ്ത തെറ്റ്?'- നിധീഷ് ഫെ്‌യ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
രാത്രി പൊതുവഴിയില്‍ സിഗരറ്റ് വലിച്ചു എന്ന കുറ്റത്തിനാണ് സതീഷിനെ വഞ്ചിയൂര്‍ എസ്‌ഐ അറസ്റ്റ് ചെയ്തത്. 48 മണിക്കൂര്‍ നിര്‍ത്താതെ ചെണ്ട വായിച്ചു ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കലാകാരനാണ് സതീഷ്. ചെങ്കല്‍ച്ചൂളയിലെ ചെറുപ്പാക്കാരെ കലയുടെ ലോകത്തേക്ക് കൊണ്ടുവരനായി മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി തുടങ്ങിയ ഹൈനസ് സാംസ്‌കാരിക വേദിയുടെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.
നിധീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞങ്ങൾ ചെങ്കൽച്ചൂളകാർക്ക് എന്താണ് സാറേ കുഴപ്പം ?..
day 1
പോലീസുകാർ : എവിടാ താമസം ?
ചെങ്കൽചൂളകർ : sir ചെങ്കൽച്ചൂളയില
പോലീസുകാർ : അതെന്താടാ നീ ചെങ്കൽച്ചൂള എന്ന് പറഞ്ഞാൽ ഞങ്ങൾ പേടിക്കണോ......
Day 2
പോലീസുകാർ: എവിടാ താമസം?
ചെങ്കൽചൂളകർ:sir രാജാജി നഗറിൽ ആണ്
പോലീസുകാർ: അതെന്താടാ നിനക്ക് ചെങ്കൽചൂളയെന്നു പറയാൻ കുറച്ചിലോ
അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ പൊന്ന് സാർ മാരെ ഞങൾ പിന്നെ എന്ത് പറയണം .നിസാരം ഒരു സിഗരറ്റ് വലിച്ചതിന്റെ പേരിൽ ചെങ്കൽച്ചൂള എന്ന് പേര് കേട്ടതിനു എന്തിനാണ് ഈ ക്രൂരത എന്റെ പപ്പയോടു നിങ്ങൾ കാണിച്ചത് . ശരീരപരരാമായി മർദിക്കുകയും , ഒരു ഉടുതുണി പോലും കൊടുക്കാതെ ലോക്കപ്പിൽ ഇടാൻ എന്ത് ക്രൂരതയാണ് ചെയ്തത് ,അതോ ഞങ്ങൾ ചെങ്ങാചൂളയിൽ ജനിച്ചത് ആണോ എന്റെ പപ്പാ ചെയ്ത തെറ്റ് ?
Hey all ....
നിങ്ങൾ എല്ലാപേരും എന്റെ പപ്പക്ക് ഒരു പെറ്റീ കേസ് പോലും ഇല്ല ചെങ്കൽച്ചൂള എന്ന് പേര് പറഞ്ഞത് കൊണ്ടാണ് ഇവർ എന്റെ പപ്പയോടു ഈ ക്രൂരത ചെയ്തത് .ഇത് അധികാരികൾ എത്തും വരെ നിങ്ങൾ ഷെയർ ചെയ്യുക നാളെ ആർക്കും ഈ അവസ്ഥ വരാൻ പാടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates