തലസ്ഥാനത്ത് കർശന നിയന്ത്രണം; നെയ്യാറ്റിൻകരയിൽ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; കടകൾ ഏഴ് മുതല്‍ 12 വരെ മാത്രം

തലസ്ഥാനത്ത് കർശന നിയന്ത്രണം; നെയ്യാറ്റിൻകരയിൽ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; കടകൾ ഏഴ് മുതല്‍ 12 വരെ മാത്രം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

തിരുവനന്തപുരം: രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ നിയന്ത്രണം. നെയ്യാറ്റിന്‍കര, വെള്ളറട, പാറശാല മേഖലകളില്‍ നാളെ രാവിലെ ഏഴ് മുതല്‍ 12 വരെയായിരിക്കും കടകള്‍ തുറക്കുക. 

ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. വാഹനങ്ങൾ കർശനമായി നിയന്ത്രിക്കും.

സംസ്ഥാനത്ത് നാളെ മുതൽ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ കേസും പിഴയും ചുമത്താൻ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. ആദ്യം 200 രൂപയും കുറ്റം ആവർത്തിച്ചാൽ 5000 രൂപയുമാണ് പിഴ. 

പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും മുഖാവരണം നിർബന്ധമാക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശിച്ചിരുന്നു. പക്ഷെ ഇക്കാര്യം ജനങ്ങള്‍ പൂർണമായി അനുസരിക്കാത്ത സഹാചര്യത്തിലാണ് നിയമ നടപടി ആരംഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com