തിരുവനന്തപുരത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

മര്‍ദനത്തിനിടെ ലോഹക്കമ്പി പഴുപ്പിച്ച് ജനനേന്ദ്രിയത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചു
തിരുവനന്തപുരത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു
Updated on
1 min read


തിരുവനന്തപുരം:  തിരുവനന്തപുരം തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരായ യുവാവ് മരിച്ചു.  മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അജേഷിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. 

40,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്. നടുറോഡില്‍ നിന്ന് സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച ശേഷം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ ലോഹക്കമ്പി പഴുപ്പിച്ച് ജനനേന്ദ്രിയത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ചു. 

മര്‍ദനത്തിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് അജേഷ് മരിച്ചത്. ഓട്ടോ െ്രെഡവര്‍മാരും അജേഷിന്റെ അയല്‍വാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെയാണ് റിമാന്‍ഡ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com