തിരുവനന്തപുരത്ത് വീണ്ടും വാഹനാപകടം, മദ്യപിച്ച് ഡോക്ടറുടെ കാറോട്ടം, സിഗ്നലിലേയ്ക്ക് ഇടിച്ചു കയറി

ഡോക്ടർ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു
തിരുവനന്തപുരത്ത് വീണ്ടും വാഹനാപകടം, മദ്യപിച്ച് ഡോക്ടറുടെ കാറോട്ടം, സിഗ്നലിലേയ്ക്ക് ഇടിച്ചു കയറി
Updated on
1 min read

തിരുവനന്തപുരം : തിരുവനന്തപുരത്ത് പുലർച്ചെ വീണ്ടും വാഹനാപകടം.  ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർ ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡോക്ടർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 

ഡോക്ടർ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ് പ്രകാശ് ശർമയാണ് അപകടത്തിൽപ്പെട്ടത്. 

തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഡീസൽ ടാങ്ക് പൊട്ടി ഒഴുകിപ്പടർന്നതിനേത്തുടർന്ന് ഫയർഫോഴ്‌സെത്തി റോഡ് കഴുകിയതിനു ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചിരുന്നു. വാഹനം ഓടിച്ച  ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com