തൃപ്തി ദേശായി അഞ്ച് മണിക്ക് വന്നത് ഒരുകൂട്ടര്‍മാത്രം എങ്ങനെ അറിഞ്ഞു; കൈയില്‍ മുളക് പൊടിയുമായി എങ്ങനെ കാത്തുനിന്നു; ഗൂഢാലോചന വ്യക്തമെന്ന് കടകംപള്ളി

വളരെ നന്നായി നടക്കന്ന തീര്‍ത്ഥാടനകാലം സംഘര്‍ഷഭരിതമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
തൃപ്തി ദേശായി അഞ്ച് മണിക്ക് വന്നത് ഒരുകൂട്ടര്‍മാത്രം എങ്ങനെ അറിഞ്ഞു; കൈയില്‍ മുളക് പൊടിയുമായി എങ്ങനെ കാത്തുനിന്നു; ഗൂഢാലോചന വ്യക്തമെന്ന് കടകംപള്ളി
Updated on
1 min read

തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിനെത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ വരവിന് പിന്നില്‍ തിരക്കഥയും അജണ്ടയും പ്രത്യേക സംവിധാനമുണ്ടെന്ന് കരുതുന്നു.  ആര്‍എസ്എസിനും ബിജെപിക്കും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നാണ് ശബരിമലയിലേക്ക് എന്നുപറഞ്ഞു യാത്രതിരിച്ചത്. രാവിലെ അഞ്ച് മണിക്ക് കൊച്ചിയിലെത്തുക. ഒരു ചാനലിന് മാത്രം ബൈറ്റ് നല്‍കുക. ഇതില്‍ ദുരൂഹതയുണ്ട്. പൊലീസ് പോലും ഇക്കാര്യം അറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി പറഞ്ഞു.

വളരെ നന്നായി നടക്കന്ന തീര്‍ത്ഥാടനകാലം സംഘര്‍ഷഭരിതമാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച ചെയ്യില്ല. 2019 ലെ ശബരിമല വിധിയില്‍ അവ്യക്തതയുണ്ട്. അവ്യക്തത മാറ്റാന്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും കടകംപള്ളി പറഞ്ഞു

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹമാണ്. അത് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചിലര്‍ നടത്തുന്നത്. നടത്തുന്നത്. അവ്യക്തമായ വിധിയില്‍ വ്യക്തത വരുത്താന്‍ ആര്‍ക്കും കോടതിയെ സമീപിക്കാം. സര്‍ക്കാരിന് മുന്നില്‍ ഇതൊന്നും ഒരു പ്രശ്‌നമല്ല. ഇതിന്റെ പേരില്‍ സ്ത്രീയെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. എറണാകുളത്തെ പ്രമുഖ ബിജെപി നേതാവിന്റെ അറിവോടെയാണ് മുളക് സ്‌പ്രേ പ്രയോഗം നടത്തിയത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com