'ധൈര്യമായിരിക്കുക, തീര്‍ച്ചയായും നമ്മള്‍ രക്ഷപ്പെടും'; ഡിന്നിയുടെ വാക്കുകള്‍ നൊമ്പരമാകുന്നു

കോവിഡ് ബാധിച്ച് മരിക്കുന്നതിന് മുന്‍പ് പ്രതീക്ഷ പകര്‍ന്ന് തൃശൂര്‍ സ്വദേശി അയച്ച ശബ്ദ സന്ദേശം നൊമ്പരമാകുന്നു
'ധൈര്യമായിരിക്കുക, തീര്‍ച്ചയായും നമ്മള്‍ രക്ഷപ്പെടും'; ഡിന്നിയുടെ വാക്കുകള്‍ നൊമ്പരമാകുന്നു
Updated on
1 min read

തൃശൂര്‍:  കോവിഡ് ബാധിച്ച് മരിക്കുന്നതിന് മുന്‍പ് പ്രതീക്ഷ പകര്‍ന്ന് തൃശൂര്‍ സ്വദേശി അയച്ച ശബ്ദ സന്ദേശം നൊമ്പരമാകുന്നു. ഒരാഴ്ച കഴിഞ്ഞ് പരിശോധനാഫലം നെഗറ്റീവ് ആകുമ്പോള്‍ സന്തോഷ വാര്‍ത്ത  അറിയിക്കാമെന്ന  തൃശൂര്‍ വിആര്‍ പുരം സ്വദേശി ഡിന്നി ചാക്കോയുടെ ശബ്ദസന്ദേശമാണ് നാടിന്റെ സങ്കമായി മാറിയത്.

'എന്തായാലും നമ്മുടെ നാട്ടിലെത്തിയല്ലോ, ധൈര്യമായിരിക്കുക, പ്രാര്‍ഥിക്കുക, തീര്‍ച്ചയായും നമ്മള്‍ രക്ഷപ്പെടും. ഒരാഴ്ച കഴിഞ്ഞു പരിശോധനാഫലം നെഗറ്റീവ് ആകുമ്പോള്‍ ആ സന്തോഷ വാര്‍ത്ത ഞാന്‍ അറിയിക്കാം..'- മാലദ്വീപില്‍ നിന്നും നാട്ടിലെത്തി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ വിആര്‍ പുരം സ്വദേശി ഡിന്നി ചാക്കോയുടെ ശബ്ദസന്ദേശമാണ് നാടിന്റെ സങ്കടമായത്. രോഗം സ്ഥിരീകരിച്ചപ്പോള്‍ പലരും വീട്ടിലും മറ്റും വിളിച്ചു വിവരം തിരക്കിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ 17ന് ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്ത് ഡിന്നി പ്രചരിപ്പിച്ചത്. മാലദ്വീപില്‍ അധ്യാപകനായിരുന്നു ഡിന്നി. 

ശബ്ദ സന്ദേശം ഇങ്ങനെ:' ഞാന്‍ എന്റെ വീട്ടിലായിരുന്നുവെന്നു കരുതി പലരും വിളിക്കുന്നുണ്ട്. ആരും പേടിക്കേണ്ട, ആരുമില്ലാത്ത ബന്ധുവീട്ടിലാണു താമസിച്ചത്. ആ വീട്ടിലേക്ക് ആരും വന്നിട്ടില്ല. അവിടെനിന്ന് ഒന്നും പുറത്തേക്കു പോയിട്ടുമില്ല. മാലദ്വീപിലെ കൊറോണ ബോധവല്‍ക്കരണ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. അതിനാല്‍ കാര്യങ്ങളറിയാം. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. കുടുംബാംഗങ്ങളും ഇവിടെയുണ്ട്. ഫോണെടുക്കാന്‍ പറ്റിയെന്നു വരില്ല. '

'എനിക്ക് മെസേജ് വിട്ടാല്‍ മതി. മറുപടി തരാം. ചെറിയ പനിയും ചുമയുമുണ്ട്. ധൈര്യമായിരിക്കുക, പ്രാര്‍ഥിക്കുക. നമ്മള്‍ രക്ഷപ്പെടും'. ഡിന്നിയുടെ ശബ്ദസന്ദേശം ഇങ്ങനെ.മേയ് 16നാണ് രോഗം സ്ഥിരീകരിച്ചത്. മാലെയില്‍ നഴ്‌സായ ഭാര്യ  ജിനിക്കും (33) മകന്‍ ജോവാനും (3) ഭാര്യാ മാതാവിനും (53) കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com