നടി ആക്രമിക്കപ്പെട്ട സംഭവം: ഗുഢാലോചന നടന്നിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍

നടി ആക്രമിക്കപ്പെട്ട സംഭവം: ഗുഢാലോചന നടന്നിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍
Updated on
1 min read

കൊച്ചി:  യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകരാന്‍ ജിംസണ്‍ മൊഴി നല്‍കി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ജിംസണ്‍ മൊഴി നല്‍കിയത്. അതേസമയം, മെഴിയില്‍ സിനിമാ താരങ്ങളുടെ പേരില്ല. പെരമ്പാവൂര്‍ പോലീസിനാണ് ജിംസണ്‍ മൊഴി നല്‍കിയത്.

പള്‍സര്‍ സുനി ജയിലില്‍ എത്തിയ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണില്‍ നിന്ന് നിരവധി പേരെ വിളിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, പോലീസ് തന്നെ ഏര്‍പ്പെടുത്തിയ ഫോണ്‍കെണിയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മറ്റൊരു സഹതടവുകാരന്‍ മുഖേന പള്‍സര്‍ സുനി കൊടുത്തുവിട്ട കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് തന്ത്രപരമായി പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിക്കുകയും ഫോണ്‍ റെക്കോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ആക്രമിക്കപ്പെട്ട സംഭവം വിശദീകരിക്കുന്ന കത്ത് പള്‍സര്‍ സുനി കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഗൂഢാലോചന ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട്, സഹതടവുകാരനായ ജിംസണോട് മൊഴി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കൃത്യം ചെയ്യാന്‍ പള്‍സര്‍ സുനിക്ക് വലിയ തുക പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ പണം ആരാണ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ഫോണ്‍ റെക്കോഡ് ചെയ്തതില്‍ ഇതുമായി ബന്ധപ്പെട്ട് സൂചന ലഭിക്കുമെന്നാണ് സൂചന.

സുനില്‍ കുമാര്‍ സംഭത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. കോടതിയില്‍ ഇക്കാര്യം പറയും. സുനില്‍ കുമാറിനെ ആരെങ്കിലും ഉപയോഗിച്ച് വലിച്ചെറിഞ്ഞു. കാക്കനാട് ജയിലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം സുനിയോട് ബന്ധം സ്ഥാപിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകമായിരുന്നെന്ന് സംഭവത്തെ കുറിച്ച് ജിംസണ്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com