നിലപാടില്‍ ഉറച്ച് സിപിഎം; ചൈത്ര തെരേസ നടപടി നേരിട്ടേക്കും

വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന
നിലപാടില്‍ ഉറച്ച് സിപിഎം; ചൈത്ര തെരേസ നടപടി നേരിട്ടേക്കും
Updated on
1 min read


തിരുവനന്തപുരം; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തി വിവാദത്തിലായ ഡിസിപി ചൈത്ര തെരേസ ജോണ്‍ നടപടി നേരിട്ടേക്കും. നടപടി എടുക്കണമെന്ന ആവശ്യത്തില്‍ സിപിഎം ഉറച്ചു നിന്നതോടെയാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുന്നത്. വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന. ഇന്ന് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. 

മുഖ്യമന്ത്രിയായിരിക്കും അന്തിമതീരുമാനം എടുക്കുക. സിപിഎം ആവശ്യം ശക്തമാണെങ്കിലും ചൈത്രയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ട്. ചെത്രയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ശുപാര്‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. അതിനാല്‍ തീരുമാനം പൂര്‍ണമായും സര്‍ക്കാരിന്റേതായിരിക്കും. 

അതിനിടെ എഡിജിപിയുടെ റിപ്പോര്‍ട്ടിനെതിരേ സിപിഎമ്മില്‍ അതൃപ്തി ശക്തമാണ്. കടുത്ത നിലപാട് വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. എന്നാല്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച ശുപാര്‍ശകളൊന്നുമില്ലാത്ത റിപ്പോര്‍ട്ടിന്റെ മേല്‍ അച്ചടക്ക നടപടിയെത്താല്‍ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാന്‍ കഴിയും. അതിനാല്‍ സര്‍ക്കാര്‍ ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com