കൊച്ചി: പാലിന്റെ വില ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ. വില വർദ്ധന ഉണ്ടായില്ലെങ്കിൽ തുക സർക്കാർ ഇൻസെന്റീവായി നൽകണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മിൽമ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചത്.
നേരത്തെ പാൽ വില കൂട്ടണമെന്ന് മേഖലാ യൂണിയനുകൾ ശുപാർശ ചെയ്തിരുന്നെങ്കിലും തല്‍ക്കാലം വില വര്‍ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു മില്‍മ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ക്ഷീര കര്‍ഷകര്‍ക്കായി ഓണത്തിന് മുന്‍പ് ലിറ്ററിന് നാല് രൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ യൂണിയനുകള്‍ മുന്നോട്ടുവച്ചത്. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനയ്ക്ക് നീക്കം നടന്നത്.
വേനല്‍ക്കാലമായതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്. അവിടെ അടുത്തിടെയുണ്ടായ വില വര്‍ധന കാരണം അധികം വില കൊടുത്ത് പാല്‍ ഇറക്കുമതി ചെയ്യണം. പുറത്തുനിന്ന പാല്‍ വാങ്ങേണ്ടി വരുന്നതിലൂടെ മില്‍മ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates