കൊച്ചി : കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.19 കോടി രൂപയുടെ സ്വർണം പിടികൂടി. ശനിയാഴ്ച പുലർച്ചെ എത്തിയ രണ്ട് യാത്രക്കാരാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. 3.750 കിലോഗ്രാം സ്വർണമാണ് ഇവരിൽ നിന്നും കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നും എത്തിയ മലപ്പുറം തൂവൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നും 3.250 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ ഒട്ടിച്ചു വച്ച ശേഷം അതിന് മുകളിലായി കാലിലെ വേദന മാറാൻ ധരിക്കുന്ന "നീകോളർ' ധരിച്ചിരിക്കുകയായിരുന്നു. വിമാനത്തിൽ നിന്നും ഇറങ്ങി വരുമ്പോൾ ഇയാളുടെ നടത്തത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ മറ്റൊരു യാത്രക്കാരൻ അര കിലോഗ്രാം സ്വർണമാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശിയായ ഇയാൾ 250 ഗ്രാം വീതമുള്ള രണ്ട് സ്വർണക്കട്ടികൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് സംശയമുള്ളതായി കസ്റ്റംസ് അധികൃതർ സൂചിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates