

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്കറിന്റെ ഫിസിക്കൽ ട്രെയിനർ ആയിരുന്നുവെന്ന് ഭാര്യ ലക്ഷ്മി. ജിംനേഷ്യത്തിൽ വച്ചാണ് ബാലു ഇയാളുമായി അടുത്തത്. പ്രകാശന്‍ തമ്പിയുടെയും ഒളിവിലുള്ള വിഷ്ണുവിന്റെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് തനിക്ക് അറിയില്ല. ബാലഭാസ്കറിന് ഇവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.
ബാലുവിന്റെ സംഗീത പരിപാടികൾ നോക്കി നടത്തുന്നയാൾ വിദേശത്ത് പോയ സമയത്ത് ആ ജോലി തമ്പി ഏറ്റെടുത്തിരുന്നു. ഇത് മറ്റ് പലരും ചെയ്തിട്ടുമുണ്ട്. അപകടത്തെ തുടർന്ന് ടൈപ്പ് ചെയ്യുന്നതിന് തനിക്ക് ബുദ്ധിമുട്ടുള്ളതിനാൽ ബാലുവിന്റെ ഓൺലൈൻ പ്രമോഷൻ നടത്തിയിരുന്ന ഏജൻസിയാണ് കഴിഞ്ഞ ദിവസം തന്റെ പേരിൽ വിശദീകരണം നൽകിയിരുന്നതെന്നും അവർ പറഞ്ഞു.
അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് അർജുൻ ആണെന്നും അവർ ആവർത്തിച്ചു. മകളുമായി താൻ മുന്നിലെ സീറ്റിലായിരുന്നു ഇരുന്നത്. ബാലഭാസ്കർ പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates