ബംഗളുരു ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം: മൂന്ന് പേര്‍ കസ്റ്റഡിയില്‍; പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യും; ഗതാഗതമന്ത്രി വിശദീകരണം തേടി

ബംഗളുരു ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം: മൂന്ന് പേര്‍ കസ്റ്റഡിയില്‍; പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യും; ഗതാഗതമന്ത്രി വിശദീകരണം തേടി

ബംഗളുരു ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം - മൂന്ന് പേര്‍ കസ്റ്റഡിയില്‍ - പെര്‍മിറ്റ് റദ്ദാക്കി - ഗതാഗതമന്ത്രി വിശദീകരണം തേടി
Published on

കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍  സുരേഷ് കല്ലട ബസ്സ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്പനി മാനേജര്‍ ഉള്‍പ്പടെ ജീവനക്കാരായ ജയേഷ് , ജിതിന്‍ എന്നിവരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസ്സിന്റെ പെര്‍മിറ്റ്   സസ്‌പെന്റ് ചെയ്യുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. കസ്റ്റഡിയില്‍ രേഖപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം അറിഞ്ഞു. മര്‍ദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണില്‍ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണില്‍ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസില്‍ പ്രതി ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

സംഭവത്തില്‍ കര്‍ശനനടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയും പറഞ്ഞു. ഗതാഗത കമ്മീഷണറോട് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. 

സംഭവം നടന്ന ബസ് സ്‌റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്‌റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം നടന്നപ്പോള്‍ ബസ് സ്‌റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസില്‍ ദീര്‍ഘദൂരയാത്രക്കാരുള്ളതിനാല്‍ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.  ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്‌റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം. 

യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ അജയ് ഘോഷിനോട് മൊഴിയെടുക്കാന്‍ വേണ്ടി സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ്സ് ജീവനക്കാര്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com