ബോണക്കാട് കുരിശുമല യാത്ര പൊലീസ് തടഞ്ഞു; വിശ്വാസികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്, സ്ഥലത്ത് സംഘര്‍ഷം

വിശ്വാസികള്‍ പൊലീസിന് നേര്‍ക്ക് കല്ലേറ് നടത്തി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. 
ബോണക്കാട് കുരിശുമല യാത്ര പൊലീസ് തടഞ്ഞു; വിശ്വാസികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്, സ്ഥലത്ത് സംഘര്‍ഷം
Updated on
1 min read

തിരുവനന്തപുരം : തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള വിശ്വാസികളാണ് യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ യാത്ര അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി പൊലീസ് വിശ്വാസികളെ തടഞ്ഞു. 

എന്നാല്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ വിശ്വാസികള്‍ ശ്രമിച്ചു. തുടര്‍ന്ന് അതിക്രമിച്ചു കടക്കാന്‍ സ്രമിച്ചവരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ, വിശ്വാസികള്‍ പൊലീസിന് നേര്‍ക്ക് കല്ലേറ് നടത്തി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. 

കുരിശുമലയില്‍ നശിച്ച കുരിശിന് പകരം പുതിയ കുരിശ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ വനംഭൂമിയില്‍ കുരിശ് സ്ഥാപിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍  വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com