മകള്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല, ചികിത്സാ പിഴവ് കൊണ്ട്; സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നു; ആരോപണവുമായി മാതാപിതാക്കള്‍

മഞ്ചേരിയില്‍ മരിച്ച നാല് മാസം പ്രായമുള്ള കുട്ടിയ്ക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍
മകള്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല, ചികിത്സാ പിഴവ് കൊണ്ട്; സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നു; ആരോപണവുമായി മാതാപിതാക്കള്‍
Updated on
1 min read

മലപ്പുറം: മഞ്ചേരിയില്‍ മരിച്ച നാല് മാസം പ്രായമുള്ള കുട്ടിയ്ക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍.  ചികിത്സാ പിഴവുകൊണ്ടാണ് കുട്ടി മരിച്ചതെന്നും പരിശോധനയില്‍ സംഭവിച്ച പിഴവ്് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഏപ്രില്‍ 24നാണ് നാലുമാസം പ്രായമുള്ള പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ജന്മനാ ഹൃദ്രോഗിയായ കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചതെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നത്്

കുട്ടിയുടെ കോവിഡ് ഫലം പോസറ്റീവായതില്‍ സംശയമുണ്ടെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ മരണശേഷം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ സ്രവപരിശോനഫലത്തില്‍ നെഗറ്റീവാണന്നോ പോസറ്റീവാണെന്നോ സ്ഥിരികരിച്ചിരുന്നില്ല. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധന ഫലം നെഗറ്റീവാണെന്നറിഞ്ഞിട്ടും ഇക്കാര്യം തങ്ങളെ അറിയിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. 

കുട്ടിയുടെ ചികിത്സയില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോഴും ചികിത്സാ പിഴവ് മറച്ചുവെക്കാനുള്ള ശ്രമമാണ് അധികൃതര്‍ തുടരുന്നത്. കുട്ടിയുടെ മരണശേഷം ബന്ധുക്കളായ 33പേരെ ഐസൊലേഷനില്‍ ആക്കിയിരുന്നു. ഇത് വെറുതെയായിരുന്നു ഇവര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com