മണ്ണു തിന്നല്‍ വിവാദം : എസ് പി ദീപക്കിനെതിരെ സിപിഎം നടപടി ; ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

ഏരിയാ കമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി
മണ്ണു തിന്നല്‍ വിവാദം : എസ് പി ദീപക്കിനെതിരെ സിപിഎം നടപടി ; ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി
Updated on
1 min read

തിരുവനന്തപുരം : തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണുവാരി തിന്ന സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി ദീപക്കിനെതിരെ സിപിഎം നടപടി. ഏരിയാ കമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വിശപ്പ് സഹിക്കാതെ കുട്ടികള്‍ മണ്ണുവാരിത്തുന്നു എന്ന വാദത്തില്‍ ഉറച്ചുനിന്ന ദിപക്ക് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും എത്തിച്ചേര്‍ന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്ന എസ് പി ദീപക്കിനെ പേട്ട ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. മണ്ണുതിന്നല്‍ വിവാദത്തില്‍ നേരത്തെ ദീപക്കിനെ ശിശിക്ഷേമസമിതി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും രാജിവെപ്പിച്ചിരുന്നു. സ്ഥാനമൊഴിയാന്‍ ഏതാനും ദിവസം ശേഷിക്കെയാണ് ദീപക്കിനോട് രാജിവെക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

കൈതമുക്കില്‍ കുട്ടികള്‍ വിശപ്പടക്കാനാകാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നു എന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മേയര്‍ കെ ശ്രീകുമാര്‍ വീട് സന്ദര്‍ശിക്കുകയും, കുടുംബത്തിന് താമസിക്കാന്‍ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റ് നല്‍കുകയും, കുട്ടികളുടെ അമ്മയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com