'മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ല', എയർപ്പോർട്ടിൽ നിയന്ത്രണം ലംഘിച്ച് രജിത് കുമാറിനെ സ്വീകരിക്കാ‌നെത്തി; ആരാധകർക്കെതിരെ കേസെടുത്തു 

പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന  75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു
'മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ല', എയർപ്പോർട്ടിൽ നിയന്ത്രണം ലംഘിച്ച് രജിത് കുമാറിനെ സ്വീകരിക്കാ‌നെത്തി; ആരാധകർക്കെതിരെ കേസെടുത്തു 
Updated on
1 min read

കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം നിലനിൽക്കേ റിയാലിറ്റി ഷോ മത്സരാർത്ഥിയായ രജിത് കുമാറും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു നടത്തിയ പ്രകടനത്തിനെതിരെ നടപടി. വിമാനത്താവളത്തിൽ നിയന്ത്രണം ലംഘിച്ച് നടത്തിയ സ്വീകരണത്തിനെതിരെയാണ് നടപടി. സംഭവത്തിൽ പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന  75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. 

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് രജിത് കുമാർ കൊച്ചിയിലെത്തിയത്. രജിത് എത്തുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് എറണാകുളം ജില്ല കളക്ടർ പറഞ്ഞു. 

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .
#Collector #Ernakulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com