'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോലും നല്‍കുന്നില്ല' ; ഭാര്യയുടെ ചെലവ് വഹിക്കണമെന്ന പിഎസ് സി ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി

പിഎസ് സി  ചെയര്‍മാന്‍റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു പൊതുഭരണവകുപ്പിനു കൈമാറി
'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോലും നല്‍കുന്നില്ല' ; ഭാര്യയുടെ ചെലവ് വഹിക്കണമെന്ന പിഎസ് സി ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി
Updated on
1 min read

തിരുവനന്തപുരം : ഔദ്യോഗിക യാത്രയില്‍ ഭാര്യയുടെ ചെലവു കൂടി വഹിക്കണമെന്ന പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീറിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പിഎസ്‌സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റ നിലപാട്. ഇക്കാര്യം കുറിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു പൊതുഭരണവകുപ്പിനു കൈമാറി. 

ഇക്കാര്യം പൊതുഭരണ വകുപ്പ്  പിഎസ്‌സി സെക്രട്ടറിയെ രേഖാമൂലം അറിയിക്കും. ആവശ്യമെങ്കില്‍  ചെയര്‍മാന്റെ ഭാര്യക്ക് കൂടി ക്ഷണമുള്ള സമ്മേളനങ്ങളില്‍ ചെലവ് പരിഗണിക്കാമെന്നും ഫയലില്‍ കുറിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സക്കീര്‍ സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചത്.  

നിലവില്‍ ഔദ്യോഗിക വാഹനവും െ്രെഡവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം  രൂപ ശമ്പളവും, ഐഎഎസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി എയും പിഎസ് സി ചെയര്‍മാന് അനുവദിക്കുന്നുണ്ട്. പിഎസ്‌സിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്ത കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com