റേഷന്‍ കടകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ നിര്‍ത്തിവച്ചു, പകരം ഒടിപി സംവിധാനം

റേഷന്‍ കടകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ നിര്‍ത്തിവച്ചു, പകരം ഒടിപി സംവിധാനം
റേഷന്‍ കടകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ നിര്‍ത്തിവച്ചു, പകരം ഒടിപി സംവിധാനം
Updated on
1 min read

തിരുവനന്തപുരം: കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് റേഷന്‍ കടകളിലെ ബയോമെട്രിക് തിരിച്ചറിയല്‍ തിരിച്ചറിയല്‍ സംവിധാനം താത്കാലികമായി നിര്‍ത്തിവച്ചു. ഇപോസ് പഞ്ചിംഗ് ഈ മാസം 31 വരെയാണ് ഒഴിവാക്കിയത്. പകരം റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലില്‍ വരുന്ന ഒ.റ്റി.പി (വണ്‍ ടൈം പാസ് വേഡ്) വഴി ഉപഭോക്താവിനെ തിരിച്ചരിയും. ഏതെങ്കിലും കാരണവശാല്‍ അതും നടക്കാത്ത സാഹചര്യത്തില്‍ മാനുവലായി പഞ്ചിംഗ് ഇല്ലാതെതന്നെ റേഷന്‍ വിതരണം നടത്തും. 

കൊറോണ ബാധിച്ച വീടുകളില്‍ ഐസൊലേറ്റ് ചെയ്യപ്പെട്ട കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ അവരുടെ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് താലൂക്ക് സപ്ലൈ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുവിതരണ വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ വാങ്ങിവയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. 

ഓഫീസുകളിലെ സന്ദര്‍ശനം കഴിവതും ഒഴിവാക്കി അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാത്രം നല്‍കണം. റേഷന്‍ ഡീലര്‍മാര്‍ക്കോ സെയില്‍സ്മാന്‍മാര്‍ക്കോ പനി, ജലദോഷം, ചുമ മുതലായ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ നിര്‍ബന്ധമായും കടയില്‍നിന്ന് മാറ്റിനിര്‍ത്തി ബദല്‍ സംവിധാനം സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ആഫീസര്‍മാര്‍/റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.  ഇത്തരം രോഗലക്ഷണങ്ങളുള്ളവരുടെ സാന്നിദ്ധ്യം ഓഫീസിലും ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com