വികാരത്തിന് കീഴ്‌പ്പെട്ടുപോയി; എല്ലാത്തിനും മാപ്പ് പറഞ്ഞ് എബ്രിഡ് ഷൈന്‍

ഇന്നലെ എന്റെ വികാരം വിവേകത്തിന് വെളിയില്‍ പോയെന്നും അങ്ങനെയായിരുന്നില്ല പെരുമാറേണ്ടയിരുന്നത്. അത് എന്തെങ്കിലും തെറ്റായ സന്ദേശം നല്‍കിയാല്‍ മാപ്പെന്നും എബ്രിഡ് ഷൈന്‍
വികാരത്തിന് കീഴ്‌പ്പെട്ടുപോയി; എല്ലാത്തിനും മാപ്പ് പറഞ്ഞ് എബ്രിഡ് ഷൈന്‍
Updated on
1 min read

കൊച്ചി: ദിലീപിനെ കാണാനെത്തുന്ന ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയതിന് മാപ്പ് പറഞ്ഞ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യം ചെയ്തതോടെയാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരും സംവിധായകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. 

കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയാണ് ദിലീപിനെ കാണാന്‍ ഷൈന്‍ ആലൂവയിലെ വീട്ടില്‍ എത്തിയത്. തന്റെ വിവേകം വികാരത്തെ കീഴടക്കുകയായിരുന്നുവെന്നും നെഞ്ചില്‍ തൊട്ട് മാപ്പുപറയുന്നുവെന്നുമാണ് എബ്രിഡ് വീഡിയോയില്‍ പറുന്നത്. ഒരു സംവിധായകന്‍ എന്ന നിലയിലും അല്ലാത്തപ്പോഴും ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് എപ്പോഴും പറയാറുളളത് എല്ലാ കാര്യങ്ങളും സംയമനത്തോടെ വേണം കൈകാര്യം ചെയ്യാനുളളതെന്നാണ്. പക്ഷെ ഇന്നലെ എന്റെ വികാരം വിവേകത്തിന് വെളിയില്‍ പോയെന്നും അങ്ങനെയായിരുന്നില്ല പെരുമാറേണ്ടയിരുന്നത്. അത് എന്തെങ്കിലും തെറ്റായ സന്ദേശം നല്‍കിയാല്‍ മാപ്പെന്നും എബ്രിഡ് ഷൈന്‍ ഫെയ്‌സ് ബുക്കിലിട്ട വീഡിയോയില്‍ പറയുന്നു

പന്ത്രണ്ട് വര്‍ഷം താന്‍ ഈ പണി കുറെ ചെയ്തിട്ടുള്ളതാണെന്ന് പറഞ്ഞായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എബ്രിഡ് ഷൈന്‍ തട്ടിക്കയറിയത്. വാഹനത്തില്‍ കടന്നുപോകുന്ന എബ്രിഡ് ഷൈനിന്റെ ദൃശ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ പകര്‍ത്തിയത്. ഇത് വാഹനത്തിലിരുന്ന് ചോദ്യം ചെയ്തതിന് ശേഷം വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തിയും എബ്രിഡ് ഷൈന്‍ തട്ടിക്കയറി. റോഡിന് നടുവില്‍ നിന്നും ബഹളമുണ്ടാക്കുകയും, വാഹനം റോഡിലിട്ട് ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് തങ്ങളിപ്പോള്‍ പകര്‍ത്തുന്നതെന്നായിരുന്നു എബ്രിഡ് ഷൈനിന് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com