വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി: ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി

2017-18 വര്‍ഷത്തെ സ്വാശ്രയമെഡിക്കല്‍ ഫീസ് പുനഃ പരിശോധിക്കണമെന്ന് ഹൈക്കോടതി
വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി: ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി
Updated on
1 min read

കൊച്ചി:  2017-18 വര്‍ഷത്തെ സ്വാശ്രയമെഡിക്കല്‍ ഫീസ് പുനഃ പരിശോധിക്കണമെന്ന് ഹൈക്കോടതി. ഫീസ് നിശ്ചയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രണ്ടുമാസത്തിനകം പുതിയ ഫീസ് നിശ്ചയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതോടെ ഫീസ് ഉയരാനുളള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

സ്വാശ്രയമെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് 4.5 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപവരെയാണ്. ഇതിനെതിരെ  സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇതോടെ കുറഞ്ഞ ഫീസില്‍ പ്രവേശനം നേടിയ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫീസ് 11 ലക്ഷം രൂപ വരെ വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഫീസ് ഘടന പുതുക്കി നിശ്ചയിക്കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി രണ്ടുമാസത്തെ സമയം ഇതിനായി അനുവദിക്കുകയായിരുന്നു. ഫീസ് റെഗുലേറ്ററി സമിതിയോടാണ് പുതിയ ഫീസ് ഘടന നിശ്ചയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിലവിലെ ഫീസ് താല്‍ക്കാലികമാണെന്ന് നിരീക്ഷിച്ച കോടതി പുതിയ ഫീസ് ഘടന വരുന്നതുവരെ നിലവിലെ ഫീസ് തുടരാമെന്നും നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com