കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇത് മൂന്നാം തവണയാണ് എൻഐഎ ശിവശങ്കരനെ ചോദ്യം ചെയ്യുന്നത്. മൂന്നാം വട്ട ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നേരമാണ് നീണ്ടത്. എൻഐഎയുടെ
കൊച്ചി ഓഫിസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷും സംഘവും നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻ.ഐ.ഐ വീണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തതെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിൽ നിന്ന് ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല
കഴിഞ്ഞയാഴ്ചയാണ് പ്രതികളില്‍ നിന്ന് 2ടിബി ഡിജിറ്റല്‍ രേഖകള്‍ എന്‍ഐഎ പരിശോധിച്ചത്. സ്വപ്നയെ നേരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നം ഇല്ലെന്ന് വ്യക്തമായതോടെ എന്‍ഐഎ കോടതി ഇവരെ രണ്ടു ദിവസം മുന്‍പ് എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.
ഡിജിറ്റല്‍ തെളിവുകളില്‍ നിന്നു ലഭിച്ച വിവരങ്ങളും പ്രതികളുടെ മൊഴികളും എം.ശിവശങ്കറിന്റെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം ഇതിലുണ്ടായിട്ടുള്ള വൈരുധ്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തതെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates