സദാചാര ഗുണ്ടായിസ വിവാദം; തിരുവനന്തപുരം പ്രസ് ക്ലബില്‍ കൂട്ട രാജി 

സദാചാര ഗുണ്ടായിസ വിവാദം; തിരുവനന്തപുരം പ്രസ് ക്ലബില്‍ കൂട്ട രാജി 
സദാചാര ഗുണ്ടായിസ വിവാദം; തിരുവനന്തപുരം പ്രസ് ക്ലബില്‍ കൂട്ട രാജി 
Updated on
1 min read


തിരുവനന്തപുരം: സെക്രട്ടറിയുടെ സദാചാര ഗുണ്ടായിസ വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ കൂട്ടരാജി. വിവാദത്തില്‍ കുടുങ്ങിയ സെക്രട്ടറി രാധാകൃഷ്ണനു പകരം താത്കാലിക ചുമതല വഹിക്കുന്ന സാബ്ലു തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. 

പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസിന്റെ ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിയന്ന്  ഭരണ സമിതിയംഗങ്ങളായ സോണിച്ചന്‍ ജോസഫ്, എം.രാധാകൃഷ്ണന്‍, എസ്. ശ്രീകേഷ്, ഹാരിസ് കുറ്റിപ്പുറം, പി.എം ബിജുകുമാര്‍, രാജേഷ് ഉള്ളൂര്‍, ലക്ഷ്മി മോഹന്‍, എച്ച്. ഹണി, അജി ബുധന്നൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണം കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ താത്കാലികമായി മാറ്റി നിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടൊപ്പം പരാതി വനിതാ അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയെ അന്വേഷിക്കാനും തീരുമാനിച്ചു.  സമിതി 10 ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു തിരുമാനം. ഇതോടൊപ്പം 22 ന് പൊതുയോഗം കൂടാനും തീരുമാനിച്ചിരുന്നു. സെക്രട്ടറിയുടെ താത്കാലിക ചുമതല ജോയിന്റ് സെക്രട്ടറിയായ സാബ്ലു തോമസിന് നല്‍കാനും യോഗം തീരുമാനിച്ചു. സാബ്ലുവും കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഈ തീരുമാനങ്ങളെടുത്തത്.
താത്കാലിക ചുമതല ലഭിച്ച സാബ്ലു തോമസ് പ്രസ് ക്ലബിനെ എല്ലാക്കാലവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേര്‍ന്ന്, പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫിനെ പോലും അറിയിക്കാതെ മനേജിംഗ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി മാനേജിങ് കമ്മിറ്റി യോഗവും ജനറല്‍ ബോഡിയോഗവും വിളിച്ചു ചേര്‍ക്കുന്നതായി അറിയിപ്പ് നല്‍കി. ഒരു മാനേജിംഗ് കമ്മിറ്റി എടുത്ത തീരുമാനം പുന:പരിശോധിക്കാനോ റദ്ദാക്കാനാ ആ കമ്മിറ്റിക് മാത്രമേ അവകാശമുള്ളു. സാബ്ലൂ തോമസിന്റെ നടപടി പ്രസ്‌ക്ലബ്ബ് ഭരണഘടനയ്ക്ക് വിരുദ്ധമാണ്- കുറിപ്പില്‍ പറയുന്നു.

അംഗങ്ങള്‍ നേരിട്ട് സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.രാധാകൃഷ്ണനെ നടപടി ക്രമങ്ങള്‍ പാലിക്കാതെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായുള്ള സാബ്ലു തോമസിന്റെ പ്രഖ്യാപനവും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും തികച്ചും നിയമവിരുദ്ധമാണ്. പ്രസ്‌ക്ലബ്ബിനെ തകര്‍ക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു സംഘം ആളുകളുടെ കൂട്ടാളിയായി സാബ്ലൂ തോമസ് മാറിയിരിക്കുകയാണ്.  താത്കാലിക സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് കൊണ്ട് സാബ്ലു  ഇനിയും പല തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ഭയപ്പെടുന്നു. സാബ്ലു ചെയ്യുന്ന എല്ലാ തെറ്റുകളും ഭരണ സമിതി എന്ന നിലയില്‍ കൂട്ട് ഉത്തരവാദിത്തമാണ്. ക്ലബിന്റെ ലെറ്റര്‍ ഹെഡും സീലും ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യുമെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് രാജി വയ്ക്കുന്നത്- കുറിപ്പില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com