സമ്പര്‍ക്കം വഴി കോവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു ; മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്‍റ് സോണില്‍, അതീവ ജാഗ്രത

കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകളെ കണ്ടൈന്‍മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സമ്പർക്കം വഴിയുള്ള കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. ഇന്നലെ 14 വയസുകാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഇതിന് പിന്നാലെ കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകളെ കണ്ടൈന്‍മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചു. ഇവിടെ ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും.

കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിലവില്‍ പൊലീസ് ഈ മേഖലയില്‍ വഴിതിരിച്ച് വിടുകയാണ്. ഇന്നലെ മാത്രം നാലുപേര്‍ക്കാണ് കണ്ണൂർ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14415 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരെയാണ് ഇന്നലെ പുതിയതായി  ജില്ലയില്‍ നിരീക്ഷണത്തിലാക്കിയത്.

നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ നാല്‍പതോളം ജീവനക്കാര്‍ ക്വാറന്‍റൈനില്‍ പോകേണ്ടി വന്നിരുന്നു.
 14 കാരന് രോഗം പകർന്നതിൻ്റെ ഉറവിടം കണ്ടെത്താനാകത്തത് ആശങ്കയാണെന്ന് കളക്ടർ അഭിപ്രായപ്പെട്ടിരുന്നു. കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവര്‍ക്ക് എവിടെനിന്നാണ് രോഗം സ്ഥിരീകരിച്ചത് എന്ന് ഇനിയും വ്യക്തമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com