സിനിമാ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നു ; പ്രശ്‌നപരിഹാരത്തിന് ട്രൈബ്യൂണല്‍ വേണം ; ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അവസരങ്ങള്‍, വേതനം തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമായും കടുത്ത വിവേചനം നേരിടുന്നു
സിനിമാ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നു ; പ്രശ്‌നപരിഹാരത്തിന് ട്രൈബ്യൂണല്‍ വേണം ; ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Updated on
1 min read

തിരുവനന്തപുരം : മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും, അതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. അഞ്ചുകൊല്ലം പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്റ്റ് ജഡ്ജ് ആകണം ട്രൈബ്യൂണലിലുണ്ടാകേണ്ടത്. പരാതികളിന്മേല്‍ ട്രയല്‍ നടത്തണമെന്നും ജസ്റ്റിസ് ഹേമ പറഞ്ഞു. കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

സ്ത്രീകള്‍ മാത്രമല്ല, നിരവധി പുരുഷന്മാരും ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതേസമയം ഈ മേഖലയില്‍ സ്ത്രീകള്‍ വലിയ തോതിലുള്ള വിവേചനം നേരിടുന്നതായി കമ്മീഷന് നേരിട്ട് ബോധ്യമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അവസരങ്ങള്‍, വേതനം തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമായും കടുത്ത വിവേചനം നേരിടുന്നു. വനിതകളുടെ കൂട്ടായ്മയായ ഡബ്ലിയുസിസി പോലുള്ള സംഘടനകള്‍ വന്നതിനെ പിന്തുണച്ച് നിരവധി പുരുഷന്മാരും സംഘടനകളും അറിയിച്ചുവെന്ന് ജസ്റ്റിസ് ഹേമ വ്യക്തമാക്കി.

സിനിമാമന്ത്രി എകെ ബാലനുമായും ജസ്റ്റിസ് ഹേമ കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ മുതിര്‍ന്ന നടി ശാരദയും കമ്മീഷനില്‍ അംഗമാണ്. രണ്ടുവര്‍ഷത്തോളമായി സിനിമാമേഖലയിലെ നിരവധി പേരെ കണ്ട്, തെളിവെടുത്തശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com