സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വലറിയില്‍ കയറി ഒന്നര പവന്റെ മാലയുമായി ഓടിരക്ഷപ്പെട്ടു; ഒടുവില്‍ പൊലീസ് പിടിയില്‍

 സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന  കടയില്‍ കയറിയ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി
സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വലറിയില്‍ കയറി ഒന്നര പവന്റെ മാലയുമായി ഓടിരക്ഷപ്പെട്ടു; ഒടുവില്‍ പൊലീസ് പിടിയില്‍
Updated on
1 min read

അടിമാലി:  സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന  കടയില്‍ കയറിയ മോഷണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഒന്നര പവന്റെ മാലയുമായി പുറത്തേക്കോടി രക്ഷപ്പെട്ട യുവാവിനെയാണ് പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.   കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മാങ്കുളം വിരിപാറ സ്വദേശി വെളിങ്കലില്‍ സനീഷിനെയാണ് പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. അടിമാലി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജ്വലറിയില്‍ നിന്നായിരുന്നു സനീഷ് തിങ്കളാഴ്ച്ച മാല മോഷ്ടിച്ചത്. മാല വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ പ്രതി ജീവനക്കാരില്‍ നിന്നും വ്യത്യസ്ത മോഡലുകള്‍ വാങ്ങി പരിശോധിച്ചു.പരിശോധനക്കിടയില്‍ 40000ത്തോളം രൂപ വില വരുന്ന ഒന്നര പവന്റെ മാലയുമായി ഇയാള്‍ പുറത്തേക്കൊടി രക്ഷപ്പെട്ടു. 

തുടര്‍ന്ന് ജ്വലറി ഉടമ അടിമാലി പൊലീസില്‍ പരാതി നല്‍കി. ജ്വലറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതിയെ കണ്ടെത്തി. മോഷ്ടിച്ച മാല പ്രതിയുടെ വീട്ടില്‍ നിന്ന്  നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com