ഹര്‍ത്താല്‍ ദിനത്തില്‍ മദ്യശാല തുറന്നില്ല, നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കുന്നത് വിലക്കി ഹൈക്കോടതി 

ചിങ്ങവനം വില്‍പ്പന ശാലയിലെ ഓരോ ജീവനക്കാരനില്‍ നിന്നും 38,334 രൂപ വീതം ഈടാക്കാന്‍ നിര്‍ദേശിച്ചായിരുന്നു ബെവ്‌കോയുടെ റിക്കവറി നോട്ടീസ്
ഹര്‍ത്താല്‍ ദിനത്തില്‍ മദ്യശാല തുറന്നില്ല, നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കുന്നത് വിലക്കി ഹൈക്കോടതി 
Updated on
1 min read

കൊച്ചി: ഹര്‍ത്താല്‍ ദിവസം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാല തുറക്കാതിരുന്നതിനെ തുടര്‍ന്നുള്ള നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാനുള്ള നീക്കം വിലക്കി ഹൈക്കോടതി. ചിങ്ങവനം വില്‍പ്പനശാലയിലെ ജീവനക്കാരില്‍ നിന്ന് നഷ്ടം ഈടാക്കാനുള്ള നോട്ടീസിലെ നടപടികള്‍ തത്കാലത്തേക്ക് മാറ്റിവെക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

ചിങ്ങവനം വില്‍പ്പന ശാലയിലെ ഓരോ ജീവനക്കാരനില്‍ നിന്നും 38,334 രൂപ വീതം ഈടാക്കാന്‍ നിര്‍ദേശിച്ചായിരുന്നു ബെവ്‌കോയുടെ റിക്കവറി നോട്ടീസ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ പേരില്‍ 2018 ഒക്ടോബര്‍ 18ന് ബിജെപി, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ 24 മണിക്കൂര്‍ നീണ്ട ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. 

ഹര്‍ത്താല്‍ ദിനത്തില്‍ വൈകീട്ട് ആറിന് ശേഷം ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍ 24 മണിക്കൂര്‍ നീണ്ട ഹര്‍ത്താലായതിനാല്‍ ഷോപ്പ് തുറന്നില്ല. പൊലീസ് നിര്‍ദേശം കൂടി കണക്കിലെടുത്താണ് തുറക്കാതിരുന്നത്. എന്നാല്‍ 6 മണിക്ക് ശേഷം തുറക്കാതിരുന്നതിലൂടെ 2.30 കോടി രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ചാണ് ബെവ്‌കോ റികവറിക്ക് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com