ഹലോ കൊറോണ കണ്‍ട്രോള്‍ റൂം അല്ലേ? , വിളിച്ചാല്‍ എടുക്കുമോ എന്നറിയാനാ! 

ഹലോ കൊറോണ കണ്‍ട്രോള്‍ റൂം അല്ലേ? , വിളിച്ചാല്‍ എടുക്കുമോ എന്നറിയാനാ! 
ഹലോ കൊറോണ കണ്‍ട്രോള്‍ റൂം അല്ലേ? , വിളിച്ചാല്‍ എടുക്കുമോ എന്നറിയാനാ! 
Updated on
1 min read

കൊച്ചി: കലക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ ഓെേരാ ദിവസവും എത്തുന്നത് പലവിധ സംശയവുമായുള്ള ഫോണ്‍ വിളികളാണ്. കോവിഡ് 19 സംശയങ്ങള്‍ തീര്‍ക്കാനായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. 

ചിലരുടെ വിളിയില്‍ പേടിയും ആകുലതയും സംശയങ്ങളും ആവോളമുണ്ട്. ഇവര്‍ക്ക് ആശ്വാസവും സംശയത്തിന് മറുപടിയും നല്‍കിയാണ് ഓരോ വിളിയും അവസാനിക്കുന്നത്. സംശയങ്ങളും ആകുലതകളും മാത്രമല്ല സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഉള്ള വിളികളും നിരവധിയാണ്. 

ഫ്‌ലാറ്റുകളിലെയും റെസിഡന്‍സ് അസ്സോസിയേഷനുകളിലെയും കോളുകള്‍  കൂടുതലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഭക്ഷണാവശിഷ്ടം എന്തു ചെയ്യണമെന്നറിയാണ്. വെള്ളത്തില്‍ ബ്ലീച്ചിങ് പൗഡര്‍ (ഒരു ലിറ്ററിന് മൂന്ന് സ്പൂണ്‍) കലക്കി അണുവിമുക്തമാക്കി നിര്‍മാര്‍ജനം ചെയ്യാനാണ് കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശം.

ഈ ദിവസങ്ങളില്‍ മറ്റൊരു വിളി എത്തി. ഒരു കൂട്ടം കോളജ് വിദ്യാര്‍ത്ഥികള്‍. നിരീക്ഷണത്തില്‍ ഉള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെന്ന് അറിയാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കുന്നതിന്റെ സാധ്യതകളാണ് അവര്‍ക്കറിയേണ്ടത്. ഐ.ടി മിഷന്റെ നമ്പര്‍ കണ്‍ട്രോള്‍ റൂം കൈമാറി. 

തൊട്ടുവിശ്വാസികളാണ് മറ്റൊരു കൂട്ടര്‍. കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ചാല്‍ എടുക്കുമോ എന്നറിയാനാണ് അക്കൂട്ടരുടെ വിളി. 
 
ക്വാറന്റീനിലുള്ളവരെ ആരോഗ്യ വകുപ്പ് മാത്രമല്ല നമ്മുടെ നാട്ടില്‍ നിരീക്ഷിക്കുന്നത്. നാട്ടുകാരും അതിന് മുന്‍പന്തിയില്‍ ഉണ്ട്. എന്നാല്‍ നിരീക്ഷണത്തില്‍ ഉള്ളവരുമായി ഇടപഴകാത്ത വീട്ടുകാര്‍ പുറത്തിറങ്ങിയാല്‍ പോലും കണ്‍ട്രോള്‍ റൂമിലേക്ക് വിളി വരും. നിരീക്ഷണത്തിലുള്ളവരുമായി ഇടപെട്ടിട്ടില്ല എങ്കില്‍ അവര്‍ക്ക് പുറത്തിറങ്ങാം എന്ന് പറയുമ്പോള്‍ വിളിക്കുന്ന ആളുകള്‍ക്ക് സമാധാനം. 

സാനിറ്റൈസര്‍ എങ്ങനെ ഉപയോഗിക്കണം, എവിടെയൊക്കെ ലഭ്യമാകും തുടങ്ങി സുരക്ഷയുമായി ബന്ധപ്പട്ട ചോദ്യങ്ങളുമായി നിരവധി പേരും കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നത്. മാസ്‌കിന്റെ വില വര്‍ധനയെ കുറിച്ച് പരാതി പറയാനും അനധികൃതമായി ക്ലാസുകള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ നല്‍കാനും വിളി എത്തുന്നുണ്ട്. 

അതിഥികളെ സ്വീകരിച്ചാല്‍ ബുദ്ധിമുട്ടാകുമോ 
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിളിക്കുന്നവര്‍ക്ക് അറിയേണ്ടത് അതിഥികളെ സ്വീകരിക്കാമോ എന്നാണ്. നിലവില്‍ താമസിക്കുന്ന വിദേശികള്‍ അടക്കമുള്ളവരെ കുറിച്ച് അറിയിക്കാനും അവരെ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നറിയാനും നിരവധി പേരാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നത്. 

ഇന്നലെ കണ്‍ട്രോള്‍ റൂമില്‍ എത്തിയ ഒരു വിളിയില്‍ ചോദ്യത്തിന് മുന്‍പേ കരച്ചില്‍ ആണ് കേള്‍ക്കാനായത്. ആദ്യമൊന്ന് പകച്ചെങ്കിലും കണ്‍ട്രോള്‍ റൂമില്‍ കോള്‍ എടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരി ആശ്വസിപ്പിച്ചു കാര്യം അന്വേഷിച്ചു.  മകള്‍ കഴിഞ്ഞ ദിവസം  ദുബായില്‍ നിന്ന് നാട്ടിലെത്തിയതാണ്. രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും സുരക്ഷ പരിഗണിച്ച് സ്വയം ക്വാറന്റീന് തയാറായി. മകള്‍ക്ക് രോഗമുണ്ടാവരുതെന്ന് പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ ചെന്നപ്പോള്‍ കടക്കാന്‍ പോലും അനുവദിച്ചില്ലെന്നായിരുന്നു ആ ഗദ്ഗദം.

ഫോണ്‍ വെച്ച ഉടന്‍ തന്നെ പള്ളിയിലെ വികാരിയുടെ ഫോണിലേക്ക് വിളി  പോയി. അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പം മനസിലായി. പള്ളിയില്‍ പൊതുവായി ഒറ്റപ്പെടുത്തരുതെന്ന് അനൗണ്‍സ് ചെയ്തു. ചേച്ചിക്ക് സന്തോഷം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com