ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി ; ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്‌പെഷല്‍ കമ്മീഷണറായിരുന്ന രാജമാണിക്യത്തിന്റെ നടപടികള്‍ കോടതി റദ്ദാക്കി. സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്ന് കോടതി
ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി ; ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്
Updated on
1 min read

കൊച്ചി : ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹാരിസണ്‍ മലയാളം നല്‍കിയ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഹാരിസണ്‍ ഭൂമി സംബന്ധിച്ച പൊതുതാല്‍പ്പര്യഹര്‍ജികള്‍ കോടതി തള്ളി. 

സ്‌പെഷല്‍ കമ്മീഷണറായിരുന്ന രാജമാണിക്യത്തിന്റെ നടപടികള്‍ കോടതി റദ്ദാക്കി. സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്ന് കോടതി പരാമര്‍ശം നടത്തി. പ്രതിഷേധങ്ങള്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. കക്ഷി ചേരാനുള്ള ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്റേയും ഹര്‍ജികളും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്‌റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം ഐഎഎസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം െ്രെപവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. 

അതേസമയം കോടതി വിധിയില്‍ ദുഃഖമുണ്ടെന്ന് റവന്യൂ വകുപ്പ് മുന്‍ പ്ലീഡര്‍ സുശീല ഭട്ട് പറഞ്ഞു. സര്‍ക്കാര്‍ നിലപാടാണ് കോടതിയില്‍ തിരിച്ചടി നേരിടാന്‍ കാരണം. സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയാണിത്. ഇനി ഒതുണ്ട് ഭൂമി പോലും സര്‍ക്കാരിന് തിരിച്ചെടുക്കാനാകില്ലെന്നും സുശീല ഭട്ട് അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com