മദ്യലഹരിയില്‍ 41കാരന്‍ കാമുകിയെ കഴുത്തറുത്ത് കൊന്നു; കാലുകള്‍ മുറിച്ചെടുത്ത് പൊരിച്ച് തിന്നു; അറസ്റ്റ്

നാല്‍പ്പത്തിയൊന്നുകാരന്‍ മദ്യലഹരിയില്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് പാചകം ചെയ്ത് കഴിച്ചു
മദ്യലഹരിയില്‍ 41കാരന്‍ കാമുകിയെ കഴുത്തറുത്ത് കൊന്നു; കാലുകള്‍ മുറിച്ചെടുത്ത് പൊരിച്ച് തിന്നു; അറസ്റ്റ്
Updated on
1 min read

യുക്രൈന്‍: നാല്‍പ്പത്തിയൊന്നുകാരന്‍ മദ്യലഹരിയില്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന് കാലുകള്‍ മുറിച്ചെടുത്ത് പാചകം ചെയ്ത് കഴിച്ചു.
യുക്രൈനിലെ ക്രീവിറിഹ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി ഒലക്‌സാന്‍ഡറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാമുകിയായ 50 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി ഇരുവരും വീട്ടിലിരുന്ന് നന്നായി മദ്യപിച്ചിരുന്നു. ഇതിനിടെയാണ് ലഹരി മൂത്ത് ഒലക്‌സാന്‍ഡര്‍ കാമുകിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നത്. ഇതിനുശേഷം കാമുകിയുടെ മൃതദേഹത്തില്‍നിന്ന് കാലുകള്‍ മുറിച്ചുമാറ്റി പാകം ചെയ്ത് കഴിക്കാന്‍ തീരുമാനിച്ചു. കാലുകള്‍ മുറിച്ചെടുത്ത ശേഷം മൃതദേഹം ഒരു ചാക്കിലാക്കി അന്ന് രാത്രി തന്നെ സമീപത്തെ നദിയുടെ സമീപം ഉപേക്ഷിച്ചു.

പിറ്റേദിവസം നദിയില്‍ മീന്‍പിടിക്കാനെത്തിയ ഒരു കുടുംബമാണ് ചാക്കില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടത്. കാലുകള്‍ ഇല്ലാതിരുന്ന മൃതദേഹം പൊലീസെത്തി പരിശോധിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. മണിക്കൂറുകള്‍ക്കകം തന്നെ 50 കാരിയുടെ കാമുകനായ ഒലക്‌സാന്‍ഡറിനെ തിരഞ്ഞ് പൊലീസ് ഇയാളുടെ വീട്ടിലെത്തി.

സ്ത്രീയുടെ കാലുകള്‍ മുറിച്ച് മാംസം പൊരിച്ച് തിന്നുന്ന ഒലക്‌സാന്‍ഡറിനെയാണ് പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാമുകിയെ കൊന്നതും കാലുകള്‍ മുറിച്ചുമാറ്റിയതും താനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. വിശപ്പ് കാരണമാണ് കാലുകള്‍ മുറിച്ച് മാംസം ഭക്ഷിച്ചതെന്നും ഇയാള്‍ പറഞ്ഞു.

കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com