

ന്യൂഡല്‍ഹി: അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുയും ചെയ്തതിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ കുട്ടിയോടും കുടുംബത്തോടും മാപ്പഭ്യര്‍ഥിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. കുട്ടിയോട് അപമര്യാദയായി പെരുമാറുന്ന ലാമയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവും ഇയര്‍ന്നിരുന്നു. പിന്നാലെയാണ് ദലൈലാമയുടെ ക്ഷമാപണം.
'ദലൈലാമയോട് ഒരു ബാലന് തന്നെ ആശ്ലേഷിക്കാന്‍ ആവശ്യപ്പെട്ടുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്തും ക്യാമറകള്‍ക്ക് മുന്നില്‍ പോലും താന്‍ കണ്ടുമുട്ടുന്ന ആളുകളെ നിഷ്കളങ്കമായും തമാശയായും അദ്ദേഹം കളിയാക്കാറുണ്ട്. ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കളോടും തന്റെ വാക്കുകള്‍ കൊണ്ടുണ്ടായ വേദനയ്ക്ക് അദ്ദേഹം ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. സംഭവത്തില്‍ അദ്ദേഹം ഖേദിക്കുന്നു.'- പ്രസ്താവനയില്‍ വ്യക്തമാക്കി
ദലൈലാമയുടെ അടുത്ത് അനുഗ്രഹം തേടിയെത്തിയതാണ് ഈ ബാലന്. കുട്ടിയെ ചുംബിച്ച ശേഷം അദ്ദേഹം തന്റെ നാവ് പുറത്തേക്ക് ഇട്ട് 'എന്റെ നാവില്‍ നക്കാന്‍ കഴിയുമോ?' എന്ന് ആവശ്യപ്പെടുന്നു. ഈ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്തിനാണ് ദലൈലാമ കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടതെന്നാണ് ഭൂരിഭാഗവും ചോദിക്കുന്നത്. ഇത് ദലൈലാമ തന്നെയാണോ എന്നും ചോദിക്കുന്നവരുണ്ട്. ഇത് നീതികരിക്കാനാകാത്ത കാര്യമാണെന്നും ബാലപീഡനത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാണ് മറ്റൊരു കൂട്ടരുടെ വാദം.
2019ല്‍ തന്റെ പിന്‍ഗാമി ഒരു സ്ത്രീയായിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ ആകര്‍ഷണീയത ഉള്ളവളാകണമെന്ന ദലൈലാമയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. വിവാദമായതിന് പിന്നാലെ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നുഴഞ്ഞു കയറി; അഫ്ഗാൻ പൗരൻ അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates