വിശ്വസിക്കാനാവുന്നില്ല, നാണക്കാരനും ശാന്തനുമാണവന്‍; ട്രംപിനെ വെടിവെച്ച 20കാരന് രാഷ്ട്രീയ ചായ്‌വില്ലെന്ന് സഹപാഠി, ഞെട്ടല്‍ മാറാതെ കുടുംബം

ക്രൂക്ക്‌സിന്റെ മാതാപിതാക്കളായ മാത്യവും മാരി ക്യൂക്ക്‌സും സെര്‍ട്ടിഫൈഡ് ബിഹേവിയര്‍ കൗണ്‍സിലര്‍മാരാണ് എന്നതാണ് അതിലേറെ ഞെട്ടിക്കുന്നത്.
Thomas Matthew Crooks
തോമസ് മാത്യു ക്രൂക്ക്‌സ്ഫെയ്സ്ബുക്ക്
Updated on
1 min read

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചത് തോമസ് മാത്യു ക്രൂക്ക്സ് ആണെന്ന് വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും. 20 കാരനായ ക്രൂക്ക്‌സ് വളരെ ശാന്ത സ്വഭാവക്കാരനായിരുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചായ്‌വ് ഉള്ളതായി തോന്നിയിട്ടില്ലെന്നും സഹപാഠികള്‍ പറയുന്നു.

ക്രൂക്ക്‌സിന്റെ മാതാപിതാക്കളായ മാത്യവും മാരി ക്യൂക്ക്‌സും സെര്‍ട്ടിഫൈഡ് ബിഹേവിയര്‍ കൗണ്‍സിലര്‍മാരാണ് എന്നതാണ് അതിലേറെ ഞെട്ടിക്കുന്നത്. ഇപ്പോഴും നടന്നതെന്താണെന്ന് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍. ഇങ്ങനെയൊരു ആക്രമണം നടത്താനുള്ള കാരണമെന്താണെന്നതിനെക്കുറിച്ച് യാതൊരു ഊഹവുമില്ലെന്ന് ക്രൂക്കിന്റെ അമ്മാവനും പ്രതികരിച്ചു. 20 വയസായ ക്രൂക്കിന് വോട്ട് ചെയ്യാന്‍ അവകാശം ലഭിച്ച ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.

Thomas Matthew Crooks
ട്രംപിന്റെ ചെവിയിലൂടെ തുളച്ച് കയറി വെടിയുണ്ട, ചിത്രം പുറത്ത്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇത്ര ധൈര്യത്തോടെ അവന്‍ ഇങ്ങനെയൊരു അക്രമം നടത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് സഹപാഠിയുടെ പ്രതികരണം. മാത്രമല്ല അവന്‍ വളരെ നാണക്കാരനും ശാന്ത സ്വഭാവമുള്ളയാളുമാണ്. ഏതെങ്കിലും രാഷ്ട്രീയത്തോട് എന്തെങ്കിലും തരത്തിലുള്ള ചായ്‌ ഉള്ളതായി തോന്നിയിട്ടില്ലെന്നും സഹപാഠി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. എആര്‍ തോക്കില്‍ നിന്ന് നിരവധി തണവയാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. ഒരു ബുള്ളറ്റ് ട്രംപിന്റെ ചെവിയില്‍ തുളഞ്ഞു കയറുകയായിരുന്നു. സുരക്ഷാ സേന തിരിച്ച് വെടിവെച്ചതിനെത്തുടര്‍ന്ന് തോമസ് മാത്യു ക്രൂക്ക്‌സ് കൊല്ലപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com