ഗാസയിലെ ഇസ്രയേല്‍ വംശഹത്യ തടയണം; ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്

17 ജഡ്ജിമാര്‍ അടങ്ങുന്ന പാനലാണ് ഇടക്കാല വിധി പ്രസ്താവിക്കുക
റാഫയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
റാഫയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾപിടിഐ
Updated on
1 min read

ഹേഗ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ തടയണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പ്രസ്താവിക്കും. 17 ജഡ്ജിമാര്‍ അടങ്ങുന്ന പാനലാണ് ഇടക്കാല വിധി പ്രസ്താവിക്കുക.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ( ഇന്ത്യന്‍ സമയം വൈകീട്ട് 5.30 ) നാണ് വിധി പ്രസ്താവം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടി അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നു.

റാഫയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി; അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍

ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും, 1984 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രയേല്‍ ലംഘിച്ചു എന്നും ദക്ഷിണാഫ്രിക്ക ആരോപിക്കുന്നു. ഡിസംബര്‍ 29 നാണ് 84 പേജുള്ള ഹര്‍ജി ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ചത്. ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്നത് തടയാതിരിക്കാന്‍ ഇസ്രയേലിന് ഉത്തരവ് നല്‍കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നു.

വംശഹത്യ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘങ്ങളെ ഗാസയിലേക്ക് നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വംശഹത്യ ആരോപണം വളച്ചൊടിച്ചതാണെന്നും, സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നുമാണ് ഇസ്രയേല്‍ വാദം. പലസ്തീന്‍ ജനങ്ങളെയല്ല, ഹമാസിനെയാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രയേല്‍ കോടതിയില്‍ വാദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com