

ലണ്ടൻ: കള്ളന്മാരിൽ സത്യസന്ധരുണ്ടോ? എന്തൊരു ചോദ്യമാണല്ലേ... കള്ളന്മാരുടെ സൈക്കോളജി അനുസരിച്ച് ആദ്യം കുറ്റം നിഷേധിക്കുകയാണ് പതിവ് എന്നാൽ ഈ കഥ കുറച്ച് വ്യത്യസ്തമാണ്. ഒറ്റ ചോദ്യത്തിൽ ബ്രിട്ടിഷ് പൊലീസിന് തെളിയിക്കാനായത് ഒരു വലിയ ലഹരി മരുന്ന് റാക്കറ്റാണ്.
2022 മാർച്ച് 31ന് രാത്രി 10.30നാണ് സംഭവം. കാറിന് ഇൻഷുറൻസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസെക്സ് പൊലീസ് നാൽപതുകാരനായ കീരൻ ഗ്രാന്റിന്റെ കാർ തടഞ്ഞത്. കാറിൽ നിന്നും ഇറങ്ങിയ ഇയാളോട് ഞങ്ങൾ അറിയേണ്ടതായിയുള്ള എന്തെങ്കിലും കാറിനുള്ളിൽ ഉണ്ടോയെന്ന് പൊലീസ് ചോദിച്ചു. ഒന്നു ചിന്തിച്ചു ബുദ്ധിമുട്ടാൻ പോലും കീരൻ നിന്നില്ല. തന്റെ ബൂട്ടിൽ വലിയ അളവിൽ മയക്കുമരുന്നു ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു.
ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് പരിശോധിച്ചപ്പോൾ ബൂട്ടിൽ നിന്നും കാറിൽ നിന്നുമായി 19 കിലോയോളം ലഹരിമരുന്ന് കണ്ടെത്തി. വിപണിയിൽ ഏതാണ്ട് 20 കോടി രൂപ വിലവരും. കൂടാതെ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണികൂടിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ചയാണ് കോടതി ഇയാൾക്ക് എട്ട് വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates